ഇതിഹാസ താരം നിക്കി ലൗഡ വിടവാങ്ങി

വിയന്ന: ഓസ്ട്രിയന്‍ ഫോര്‍മുല വണ്‍ താരം നിക്കി ലൗഡ 70 ാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബം ചൊവ്വാഴ്ച ഔപചാരിക പ്രസ്താവന ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ‘തിങ്കളാഴ്ച ഞങ്ങളുടെ പ്രിയ നിക്കി കുടുംബത്തോടൊപ്പം സമാധാനപരമായി വിടവാങ്ങി’, പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

‘ഒരു കായികതാരമെന്ന നിലയിലും സംരംഭകനായും അദ്ദേഹത്തിന്റെ അസാധാരണമായ നേട്ടങ്ങള്‍ മറക്കാനാവാത്തവയായിരിക്കും, പ്രവര്‍ത്തിക്കാനുള്ള മികവ്, ധീരതയും എല്ലാകാലവും നിലനില്‍ക്കുന്നതാണ്,’ ‘ഞങ്ങള്‍ക്കു ഒരു റോള്‍ മോഡലും, സ്‌നേഹവും കരുതലും തന്ന ഭര്‍ത്താവും പിതാവും മുത്തച്ഛനും പൊതുജനങ്ങളില്‍ നിന്ന് അകന്നുപോയി. അദ്ദേഹം എന്നും ഓര്‍മ്മിക്കും’, പ്രസ്താവന പറയുന്നു.

‘ഞങ്ങളുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ 1984 ലെ ഫോര്‍മുല 1 ലോക ചാമ്പ്യന്‍ ലൗഡ അന്തരിച്ചു, ഞങ്ങളുടെ ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ഹൃദയങ്ങളിലും ലൗഡ ഉണ്ടായിരിക്കും, ഞങ്ങളുടെ ചരിത്രത്തില്‍ പ്രതിഷ്ഠിക്കപ്പെടും,’ മുന്‍ ടീംസഹകാരിയായ മക്ലാറന്‍ ട്വീറ്റ് ചെയ്തു.

ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ ലോകചാന്പ്യന്‍ഷിപ്പ് മൂന്നുവട്ടം നേടിയ താരമാണ് ലൗഡ. 1975, 77 വര്‍ഷങ്ങളില്‍ ഫെറാരിക്കൊപ്പവും 1984-ല്‍ മക്ലാരനൊപ്പവുമായിരുന്നു നേട്ടങ്ങള്‍. 2012 മുതല്‍ മെഴ്‌സിഡസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനാണ് ലൗഡ. ലൂയിസ് ഹാമില്‍ട്ടന്റെ ഫോര്‍മുല വണ്‍ നേട്ടങ്ങള്‍ക്കു പിന്നില്‍ ലൗഡയുടെ ഉപദേശങ്ങളുണ്ടായിരുന്നു. ഫെറാരിക്കായും മക്ലാരനായും കിരീടങ്ങള്‍ നേടിയ ഏക ഡ്രൈവര്‍ കൂടിലാണ് ലൗഡ.

എട്ടുമാസം മുന്പ് ലൗഡ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹം വിശ്രമത്തിലായിരുന്നു. 1976 ഓഗസ്റ്റ് ഒന്നിന് ലൗഡ അതിഭീകരമായ രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. സീസണില്‍ അഞ്ചു റേസുകള്‍ ജയിച്ചുനില്‍ക്കെ ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ അദ്ദേഹത്തിന്റെ വാഹനം അഗ്‌നിക്കിരയായി. ലൗഡയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. അന്ന് വിഷകരമായ പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ശ്വാസകോശം തകരാറിലാക്കിയത്.

അപകടത്തിനുശേഷം ആശുപത്രിയില്‍ അവസാന ചടങ്ങുകള്‍ നല്‍കിയിട്ടും ആറ് ആഴ്ചകള്‍ക്കുശേഷം മരണത്തിന്റെ വക്കില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് തീവ്ര വേദനയില്‍ ബാന്‍ഡേജും കെട്ടി വീണ്ടും ട്രാക്കില്‍ എത്തി ലോകകായിക പ്രേമികളെ ഞെട്ടിച്ച ഏക വ്യക്തിയുമാണ് ലൗഡ.