തെറി പറയൂ സങ്കടം മാറ്റൂ ; പുരോഗമന യുക്തിവാദികളുടെ അടിപൊളി ഗ്രൂപ്പ്

തെറി പറഞ്ഞാല്‍ സങ്കടം മാറുമോ. ഇല്ല എന്നാകും പലരുടെയും ഉത്തരം. എന്നാല്‍ അങ്ങനെ അല്ല തെറി പറഞ്ഞാല്‍ എല്ലാ വിഷമങ്ങളും മാറും എന്നാണു നമ്മുടെ നാട്ടിലെ പുരോഗമന യുക്തിവാദികളുടെ കണ്ടുപിടിത്തം. സാധാരണ തെറി അല്ല കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള നല്ല പച്ച അശ്ളീല തെറി. അതും അമ്മയെയും അച്ഛനെയും ചേര്‍ത്ത്.

പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്നവര്‍ രഹസ്യമായി ഉണ്ടാക്കിയ `തെറി വിളിക്കൂ സങ്കടം അകറ്റൂ` എന്ന ഗ്രൂപ്പില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി തമ്മില്‍ വിളിച്ച് രസിക്കുന്ന പരിപാടിയാണ്. അറിയപ്പെടുന്ന പുരോഗമന വാദികളായ ദിയ സന, അഡ്വക്കേറ്റ് ബബില തുടങ്ങിയ പ്രമുഖരും ഈ ഗ്രൂപ്പില്‍ ഉണ്ട് . ഇവരൊന്നും ഗ്രൂപ്പില്‍ തെറി വിളിക്കുന്നത് പരസ്പരം വിരോധമോ ശത്രുതയോ ഉള്ളത്‌കൊണ്ടല്ല എന്നതാണ് രസകരമായ വസ്തുത. ദിയ സന, ബബില തുടങ്ങിയവര്‍ ഗ്രൂപ്പില്‍ വിളിക്കുന്ന തെറികള്‍ പലപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തതും കേട്ടാല്‍ മുഖത്ത് നോക്കാന്‍ തോന്നാത്ത രീതിയില്‍ അറപ്പുള്ളതുമാണ്.

ഗ്രൂപ്പിന്റെ ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാല്‍ പേര് പറയുന്നത് പോലെ തന്നെ സങ്കടം മാറ്റാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമാണ് എന്ന് ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നു. എന്നാല്‍ തെറി വിളിക്കുന്നതിലൂടെ എന്ത് സങ്കടമാണ് അകന്ന് പോവുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. ഗ്രൂപ്പില്‍ വിളിക്കുന്നതു പോസ്റ്റ് ആയി അപ് ലോഡ് ചെയ്യുന്നതും അശ്ലീലവും ലൈംഗികതയും കലര്‍ന്ന പോസ്റ്റുകളാണ്. പച്ചയ്ക്ക് ലൈംഗികത ചേര്‍ത്ത് തെറി പറയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നതാണ് ഗ്രൂപ്പിലെ ശൈലി.

ഒപ്പം തന്നെ ഗ്രൂപ്പില്‍ ലൈവ് വീഡിയോയായി അപ്ലോഡ് ചെയ്യുന്ന വീഡിയോകളും തെറിവിളി അഭിസംബോധനയോടു കൂടിയുള്ളവ തന്നെയാണ് എന്നതാണ് പ്രത്യേകത.ഇത്തരം വീഡിയോകള്‍ക്ക് വരുന്ന കമന്റുകളും തെറിവിളികള്‍ തന്നെയാണ്. എന്നാല്‍ ഇവര്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത് ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ ആയിരുന്നത് കൊണ്ട് തന്നെ ആരും പുറത്ത് അറിഞ്ഞിരുന്നില്ല. പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളുമെല്ലാം ഗ്രൂപ്പിലുണ്ട് എന്നതും ശ്രദ്ധേയം.

ഒരു രഹസ്യഗ്രൂപ്പില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്ന് അറിഞ്ഞ് ചിലര്‍ വിദ്യാര്‍ത്ഥികളുടെ കാര്യം പരിഗണിച്ച് ക്ലോസ്ഡ് ഗ്രൂപ്പില്‍ കയറിപ്പറ്റിയതോടെയാണ് സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോ റെക്കോര്‍ഡിങ്ങുകളും പുറത്ത് വന്നത്. ഇത്തരത്തില്‍ ക്ലോസ്ഡ് ഗ്രൂപ്പിന്റ പേര് പറഞ്ഞ് തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളും നടക്കുന്നു എന്ന് കാണിച്ച് സൈബര്‍ സെല്ലില്‍ ഒരു വിഭാഗം പൊതു പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവ സൈബര്‍ സെല്‍ ഇപ്പോള്‍ പരിശോധിക്കുന്നുമുണ്ട്.

പുറത്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനല്‍ സഹിതം പുറത്തായതോടെ ചാരനെന്ന് സംശയം തോന്നിയവരെ എല്ലാം തന്നെ മെസ്സേജ് അയച്ച് സംഘം വിരട്ടുന്നുമുണ്ട്. സംഗതി പുറത്തറിഞ്ഞതോടെ ഗ്രൂപ്പ് പൂട്ടി അഡ്മിന്‍മാര്‍ സ്ഥലംവിട്ടിരിക്കുകയാണ് ഇപ്പോള്‍.

എന്തായാലും പുരോഗമനവാദവും യുക്തിവാദവും വേദികളിലും പൊതു ഇടങ്ങളിലും നിന്ന് പ്രസംഗിക്കുന്നവരുടെ മനോ നില ഏത് നിലയിലാണ് എന്ന് മനസിലാക്കുവാന്‍ ഇതോടെ കഴിഞ്ഞിട്ടുണ്ട്.