കറിക്ക് രുചി പോര ; ഭാര്യയെ കുറ്റപ്പെടുത്തിയ പിതാവിനെ മകന്‍ കൊലപ്പെടുത്തി

മരുമകള്‍ തയറാക്കിയ മട്ടന്‍ കറിക്ക് രുചി പോരാ എന്ന പേരില്‍ തുടങ്ങിയ വാക്കേറ്റം അവസാനം മകന്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തുന്ന നിലയില്‍ അവസാനിച്ചു . ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. മരുമകള്‍ പാചകം ചെയ്ത മട്ടന്‍കറി മോശമായെന്ന് ചൂണ്ടിക്കാട്ടി കലഹിച്ച ചെല്ല ഗുരപ്പ (65) യാണ് മകന്‍ ചെല്ല വെങ്കട രാമുഡുവിന്റെ മര്‍ദ്ദനത്തില്‍ മരിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് വി കോട്ട മണ്ഡലിലാണ് സംഭവമുണ്ടായത്. മരുമകള്‍ ഉണ്ടാക്കിയ മട്ടന്‍കറിക്ക് രുചി പോരെന്നും പറഞ്ഞ് ഗുരുപ്പ അവര്‍ക്കു നേരെ പാത്രം എറിയുകയായിരുന്നു. പിതാവിന്റെ പ്രവൃത്തി ക്ഷമിക്കാന്‍ കഴിയാതിരുന്ന മകന്‍ വെങ്കട ഗുരുപ്പയുമായി വഴക്കിട്ടു. വാക്കേറ്റത്തിനൊടുവില്‍ വെങ്കട ഗുരുപ്പയെ മര്‍ദിക്കുകയും തല ഭിത്തിയില്‍ ചേര്‍ത്ത് അടിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഗുരുപ്പ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ഗുരപ്പയുടെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.