കനത്ത മഴയില്‍ കടലാക്രമണം രൂക്ഷം ; മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കടലില്‍ കാണാതായി
കനത്തമഴ തുടരുന്നതിനിടയില്‍ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമായി. കൊല്ലത്തും തിരുവനന്തപുരത്തുമായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കടലില്‍ കാണാതായി. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് 40 മുതല്‍ 50 കി മി വരെ വേഗതയില്‍ കാറ്റ് വീശാനും 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കൊല്ലം ശക്തിക്കുളങ്ങറ ഭാ?ഗത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോണ്‍ബോസ്‌കൊ, സഹായരാജു എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകര്‍ന്ന വള്ളം നീണ്ടകരയില്‍ തീരത്ത് അടിഞ്ഞിട്ടുണ്ട്.
എറണാകുളം ചെല്ലാനം മേഖലയിലും കടലാക്രമണം രൂക്ഷമാണ്. കമ്പനിപ്പിടി, ബസാര്‍ മേഖലയിലെ 30 വീടുകളില്‍ വെള്ളം കയറി. മലപ്പുറം പൊന്നാനിയിലും കടല്‍ പ്രക്ഷുബ്ധമാണ്. തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കൊല്ലം ആലപ്പാട്ട് മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് 150 വീടുകളിലേറെ വെള്ളം കയറി. പുളിമുട്ടും കടല്‍ഭിത്തിയും ഇല്ലാത്തതാണ് കടലാക്രമണത്തിന്റെ പ്രധാനകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം കയറിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ റോഡ് ഉപരോധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആലപ്പാട് മേഖലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകല്‍ തുടറന്നിട്ടുണ്ട്. ദുരിതബാധിതപ്രദേശത്തെ ജനങ്ങളെ ഇവിടേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.