കടബാധ്യത; കഫേ കോഫി ഡേയുടെ ഉടമ ഒളിവില്‍

പ്രമുഖ റസ്റ്റോറന്റ് ശ്രിംഖലയായ കഫേ കോഫി ഡേ ഉടമയെ കാണാനില്ല. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ കൂടിയായ വിജി സിദ്ധാര്‍ത്ഥിനെയാണ് മംഗലാപുരത്ത് നിന്നും കാണാതായത്.

സിദ്ധാര്‍ത്ഥ് കുടുംബത്തിനെഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. നന്നായി അധ്വാനിച്ചിട്ടും പ്രതീക്ഷിച്ച ലാഭം നേടാന്‍ സാധിച്ചില്ലെന്നും, എന്നെ വിശ്വസിച്ചവരെയെല്ലാം ഞാന്‍ നിരാശരാക്കിയെന്നും കത്തില്‍ പറയുന്നു. ഏറെ നാള്‍ താന്‍ പൊരുതിയെന്നും ഇന്ന് താന്‍ തോല്‍ക്കുകയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാര്‍ഥ കത്തില്‍ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന ജീവിത നിലവാരമുള്ളവരുടെ ഇഷ്ട ഹാങ് ഔട്ട് ഇടങ്ങളില്‍ ഒന്നായിരുന്നു കഫേ കോഫി ഡേ.