കടത്തില്‍ മുങ്ങി ഐക്യരാഷ്ട്ര സഭയും

ഐക്യരാഷ്ട്ര സഭ കടത്തില്‍ മുങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 23 കോടി ഡോളറിന്റെ കടമാണ് സംഘടനയ്ക്ക് ഇപ്പോള്‍ ഉള്ളത്.

സംഘടന പണമില്ലാതെ കടത്തിലാണെന്നും ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ഗുട്ടെറസ് വ്യക്തമാക്കി. കൂടാതെ,
ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തില്‍ പറയുന്നു.

ലോകസംഘടനയുടെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തേണ്ടത്? അംഗരാജ്യങ്ങളുടെ കൂടി കടമയാണെന്നും അ?തിനെ കുറിച്ച്? കള്ളം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അംഗരാജ്യങ്ങള്‍ നല്‍കാനുള്ള ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കാറുള്ള വിഹിതം പൂര്‍ണ്ണമായും നല്‍കാത്തതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2019ലെ ബജറ്റിന്റെ 70% മാത്രമാണ് അംഗരാജ്യങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇതേതുടര്‍ന്ന് 23 കോടി ഡോളറിന്റെ കുറവാണ് ഈ സെപ്റ്റംബറോടെ യുഎന്നിന് നേരിടേണ്ടി വന്നത്. പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കേണ്ടിവരുമെന്നും ഗുട്ടെറസ് പറയുന്നു.

സാമ്പത്തിക ഞെരുക്കം നേരിടാന്‍ ചിലവുകള്‍ വെട്ടിക്കുറയ്ക്കാനാണ് യുഎന്നിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സമ്മേളനങ്ങള്‍, യോഗങ്ങള്‍, സേവനങ്ങള്‍ എന്നിവ നീട്ടിവയ്ക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. മാത്രമല്ല അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാന്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അംഗരാജ്യങ്ങള്‍ യുഎന്നിന് നല്‍കേണ്ട വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ഗുട്ടെറസ് ഈ വര്‍ഷം ആദ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗരാജ്യങ്ങള്‍ ഇതിനോട് പ്രതികരിചിരുന്നില്ല.