മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്ക് വീണ്ടും തോല്‍വി

കര്‍ണ്ണാടകയിലെ ജയത്തിനു പിന്നാലെ വീണ്ടും തോല്‍വിയുടെ രുചിയറിഞ്ഞു ബി ജെ പി. മഹാരാഷ്ട്രയിലെ പശ്ചിമ വിഭര്‍ഭയിലെ അമരാവതി ജില്ലയിലെ രണ്ട് മുനിസിപ്പല്‍ കൗണ്‍സിലുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ രണ്ടെണ്ണമാണ് കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം നേടിയത്. ഒരു മുനിസിപ്പല്‍ കൗണ്‍സില്‍ ബി.ജെ.പി നേടി.പര്‍ളിയിലെ സിര്‍സല പഞ്ചായത്തും സഖ്യം നേടി.

ധമാംഗവോണ്‍ റെയില്‍വേ, തിവ്സ മുനിസിപ്പല്‍ കൗണ്‍സിലുകളാണ് കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം നേടിയത്. ചന്ദൂര്‍ റെയില്‍വേ കൗണ്‍സില്‍ ബി.ജെ.പി നേടി.പര്‍ളി തഹസീലിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ സിര്‍സല പഞ്ചായത്ത് സര്‍പഞ്ച് സ്ഥാനത്തേക്കാണ് മഹാവികാസ് അഗാഡിയുടെ വിജയം. ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ബി.ജെ.പിയോട് ഇടഞ്ഞു നില്‍ക്കുന്ന പങ്കജ മുണ്ടെയുടെ ശക്തികേന്ദ്രമാണ് സിര്‍സല. അത് കൊണ്ട് തന്നെ ഇവിടെ ആര് വിജയിക്കുമെന്നത് സംസ്ഥാനത്ത് തന്നെ ചര്‍ച്ചയായിരുന്നു.