കാമുകിയ്ക്ക് ഒപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി ; പിടിക്കപ്പെട്ടപ്പോള്‍ യുവാവും കാമുകിയും ആത്മഹത്യ ചെയ്തു

കാമുകിയ്ക്ക് ഒപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി കൊലപാതക വിവരം ലോകം അറിഞ്ഞപ്പോള്‍ യുവാവും കാമുകിയും ആത്മഹത്യ ചെയ്തു. ബംഗലൂരു രാജരാജേശ്വരി നഗറിലാണ് സംഭവം. 32 കാരിയായ യുവതിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഡെന്റിസ്റ്റായ കാമുകന്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി അവരുടെ സ്വര്‍ണം യുവതിക്ക് കൊറിയര്‍ അയച്ചിരുന്നതായി കണ്ടെത്തുന്നത്. സംഭവം പുറത്തായതോടെ യുവാവ് രേവന്തും കാമുകി ഹര്‍ഷിതയും ആത്മഹത്യ ചെയ്തു.

ഭാര്യ കവിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം ഡോക്ടറായ രേവന്തിലേക്ക് നീളുന്നതിനിടെയാണ് രേവന്ത് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കാമുകിയുമൊത്ത് ഏറെ നേരം ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ഷിതയും തൂങ്ങി മരിക്കുന്നത്.

ഫെബ്രുവരി 17നാണ് രേവന്ത് മയക്കുമരുന്ന് കുത്തിവച്ച് ഭാര്യ കവിതയെ കൊലപ്പെടുത്തുന്നത്. കവിതയുടെ 115 ഗ്രാം വരുന്ന സ്വര്‍ണം ഉടന്‍ കാമുകി ഹര്‍ഷിതയ്ക്ക് കൊറിയര്‍ ചെയ്തു. മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്ന നിലയില്‍ ചിത്രീകരിക്കാനാണ് രേവന്ത് ശ്രമിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ രേവന്തിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു.