യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ്‌ചെയ്തു

യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആണ് റാണയെ അറസ്റ്റ് ചെയ്തത്. 30 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറെസ്റ്റ്,DHFL ഉം ആയി ബന്ധപെട്ട കള്ളപ്പണ കേസിലാണ് അറെസ്റ്റ് ചെയ്തത്.

വായ്പ അനുവദിക്കുന്നതിലടക്കം റാണാ കപൂര്‍ നടത്തിയ ക്രമക്കേടുകളാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായത് എന്ന് തെളിവായി. റാണാ കപൂറിനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് വേറെയും കേസുകള്‍ ഉണ്ടെന്നാണ് അറിയുന്നത്. ഉത്തര്‍ പ്രദേശ് പവര്‍ കോര്‍പ്പറേഷനുമായി ബന്ധപെട്ട പിഎഫ് തട്ടിപ്പിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരിക്കുകയാണ്.ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുമുണ്ട്.അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50000 രൂപയാക്കിയിട്ടുമുണ്ട്.

രാജ്യത്തെ യെസ്ബാങ്ക് എറ്റിഎമ്മുകളില്‍ വലിയ തിരക്കാണ് അനുഭവപെടുന്നത്. പല എടിഎമ്മുകളിലും നീണ്ട നിര ദൃശ്യമായിരുന്നെങ്കിലും ആവശ്യത്തിന് പണം ഇല്ലായിരുന്നു.അതേസമയം മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ബാങ്കിന്റെ അവസ്ഥ പൂര്‍വ സ്ഥിതിയില്‍ ആകുമെന്ന് അധികൃതര്‍ പറയുന്നു.ധനകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.ഏപ്രില്‍ മൂന്ന് വരെ യാണ് നിക്ഷേപങ്ങളില്‍ നിന്നും 50000 രൂപവരെ പിന്‍വലിക്കണം എന്ന നിയന്ത്രണം ഏര്‍പെടുത്തിയത്.അതില്‍ കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ ആര്‍ബിഐ യുടെ പ്രത്യേക അനുമതി വാങ്ങണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശം.