കൊറോണ ; ഇറ്റലിയില്‍ അരങ്ങേറുന്ന ഭീകരത പങ്കുവെച്ച് പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇറ്റലിയുടെ നിലവിലെ അവസ്ഥ പങ്കുവെച്ചു പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാന്നാര്‍ സ്വദേശിയായ ജേജി മാത്യുവിന്റെ പോസ്റ്റ് ആണ് നമ്മള്‍ മുന്നറിയിപ്പായി എടുക്കേണ്ടത്. ഇറ്റലിയിലെ ബര്‍ഗാമോയില്‍ കോറോണ ബാധിച്ചു മരിച്ചവരുടെ മ്യതദേഹങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സ്ഥലമില്ലാത്തതു കൊണ്ട് ദഹിപ്പിക്കാന്‍ സൈനിക വാഹനത്തില്‍ കൊണ്ടു പോകുന്ന അതിദാരുണമായ കാഴ്ചയാണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്.

അതുപോലെ ഇത്തരം ഒരു കാഴ്ച്ച നമ്മുടെ രാജ്യത്ത് കാണാതെ ഇരിക്കാന്‍ നാമേവരും ശ്രദ്ധിക്കുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതിനു സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാനും ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ഒരു നിമിഷം ചിന്തിക്കുവനും ജേജി ആവശ്യപ്പെടുന്നു. കൊറോണ മരണനിരക്കില്‍ കഴിഞ്ഞ ദിവസം ചൈനയെ ഇറ്റലി മറികടന്നിരുന്നു. ഏറ്റവും രൂക്ഷമായ രീതിയിലാണ് ഇറ്റലിയില്‍ വൈറസ് പടരുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

രോഗം വന്നാല്‍ ചികിത്സിച്ചോളാം എന്തുവന്നാലും പുറത്തിറങ്ങിനടക്കും എന്നു ചിന്തിക്കുന്നവര്‍ക്കു വേണ്ടി മാത്രം…..
ഇറ്റാലിയന്‍ സൈന്യത്തിന്റെ വാഹനങ്ങളാണ് വീഡിയോയില്‍ .. ഇറ്റലിയില്‍ ബര്‍ഗാമോയില്‍ കോറോണ ബാധിച്ചു മരിച്ചവരുടെ മ്യതദേഹങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സ്ഥലമില്ലാത്തതു കൊണ്ട് ദഹിപ്പിക്കാന്‍ സൈനിക വാഹനത്തില്‍ കൊണ്ടു പോകുന്ന അതിദാരുണമായ കാഴ്ചയാണ്…. ഈ കാഴ്ച നമ്മുടെ രാജ്യത്ത് കാണാതിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.. ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ഒരു നിമിഷം ചിന്തിക്കുക .. അതു കൊണ്ട് വീണ്ടും ശ്രദ്ധിക്കുക .?? ശാരീരിക അകലം, സാമൂഹിക ഒരുമ എന്നു മാത്രം പറഞ്ഞാല്‍ പോരോ പ്രാവര്‍ത്തികമാക്കണം?? കൈ കഴുകുക ഇടക്കിടെ സോപ്പ് ഉപയോഗിച്ച്
?? കൈ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക.
?? ആള്‍ കുട്ടങ്ങള്‍ ഒഴിവാക്കുക??നിരീക്ഷിണത്തില്‍ ഇരിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചവര്‍ ക്യത്യമായി പാലിക്കുക??? അടിയന്തര സാഹചര്യം പരിഗണിച്ച് ചിലരുടെയെങ്കിലും പൗരബോധവും ജാഗ്രത ഇല്ലായ്മയും മറികടക്കുന്നവര്‍ക്ക് തക്കതായ ശിക്ഷയും അര്‍ഹിക്കുന്നതാണ് .പൊതു ജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും എതിരെ നിയമം കര്‍ശനമായി നടപ്പാക്കണം
???
ബോദ്ധവല്‍ക്കരണ പരിപാടികളും
ആരാധനാലായങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഉള്‍പ്പെടെ നിയമത്തിന്റെ പരിധിയില്‍ വരണം ഐസൊലേഷന്‍ നിരീക്ഷകര്‍ ക്യത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ കാര്യങ്ങള്‍ മറച്ചുവയ്ക്കുകയോ ചെയ്താല്‍ തക്കതായ ശിക്ഷ അനിവാര്യമാണ്
?? നമ്മുക്ക് ഒന്നിച്ചു കൈകോര്‍ത്ത് നമ്മുടെ പ്രിയപ്പെട്ടവരെയും, നാടിനെയും നമ്മുടെ രാജ്യത്തെയും രക്ഷിക്കാം…
ജെജി മാത്യൂ മാന്നാര്‍