കൊറോണ വൈറസ് ; തമിഴ്‌നാടിനെ കുടുക്കിയത് തബ് ലീഗ് ജമാഅത്ത്

മഹാര്ഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള സംസ്ഥാനം തമിഴ്‌നാട് ആണ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ദിനങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു തമിഴ്‌നാട്ടിലെ സ്ഥിതി. പക്ഷെ ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ് നമ്മുടെ അയല്‍ സംസ്ഥാനം. അതിനു കാരണമായത് ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനവും.

ചൊവ്വാഴ്ച്ച മാത്രം തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 69 കേസുകള്‍ ആണ്. ഇതില്‍ 63 പേരും ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് അകെ കൊറോണ ബാധിതരുടെ എണ്ണം 690 ആയി. അതുപോലെ തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയിട്ടുണ്ട്.സംസ്ഥാനത്ത് കൊറോണ ബാധിതര്‍ക്കായുള്ള പരിശോധനകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.

നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തുന്നതിനുള്ള എല്ലാ നടപടികളും കൈകൊണ്ടിട്ടുള്ള സര്‍ക്കാര്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുമുണ്ട്. നിലവില്‍ രാജ്യത്തെ കൊറോണ വൈറസ് ബാധയില്‍ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ് തമിഴ്‌നാട്.