കണ്ണൂരില്‍ കൊവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചത് ചികിത്സ കിട്ടതെയെന്ന് കുടുംബം

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് സുനില്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡും കുടുംബം പുറത്തുവിട്ടു.  കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച സുനിലിനെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച ഐസിയുവില്‍ നിന്നാണ് ബന്ധുവിനോട് സുനില്‍ ഫോണിലൂടെ പരാതി പറഞ്ഞത്. ആരോപണം പക്ഷെമെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു.  ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വ്യാഴാഴ്ച സുനില്‍ മരണത്തിന് കീഴടങ്ങിയതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.