ആ അടിയും തെറിയും സി പി എം സൈബര്‍ ടീം മുന്‍കൂട്ടി തയ്യാറാക്കിയ നാടകമോ? ആരോപണം ശക്തം

യുട്യൂബ് ചാനലിലൂടെ അധിക്ഷേപം നടത്തിയയാളെ വുമണ്‍ ആക്റ്റിവിട്ടീസുകള്‍ കൈകാര്യം ചെയ്തത് സി പി എം സൈബര്‍ ടീം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആരോപണം . സര്‍ക്കാരിനും ബിനീഷ് കോടിയേരിക്കും എതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ ജന ശ്രദ്ധ വഴി തിരിച്ചു വിടാന്‍ ആയിരുന്നു ഈ ആക്രമണം എന്നും ആരോപണം ഉയരുന്നു.

ഒന്ന് ആക്രമണത്തിന് നേത്രുത്വം നല്‍കിയ സ്ത്രീകള്‍ക്ക് ബിനീഷുമായി ഉള്ള അടുപ്പമാണ്. രണ്ടാമതായി ബിനീഷിന്റെ സുഹൃത്തും ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയുമായ ശ്യാം ആന്റണി അന്നേ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം ഡിലീറ്റ് ചെയ്ത ചിത്രമാണ്. ഭാഗ്യലക്ഷ്മിക്കൊപ്പം ശ്യാം ആന്റണി കാറില്‍ പുറപ്പെടുന്നതാണ് ചിത്രം.

‘അങ്ങോട്ട് പോകും വഴിയാ, ഞാനൊരു ഫെമിനിസ്റ്റ് അനുകൂലയല്ല, ഹ്യൂമനിസ്റ്റ് അനുകൂലിയാണ്..’ എന്നാണ് ചിത്രത്തോടൊപ്പം കുറിപ്പ് ഉണ്ടായിരുന്നത്. ഭാഗ്യലക്ഷ്മിയും സംഘവും ആക്രമണം നടത്തുമ്പോള്‍ ഇയാള്‍ കാറുമായി സ്ഥലത്തുണ്ടായിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അതിനു മുന്പ് തന്നെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അതുമാത്രമല്ല വിജയ് പി. നായര്‍ എന്നയാള്‍ അയാളുടെ യൂട്യൂബ് ചാനലില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ട് ഒരു മാസം പിന്നിട്ട ശേഷമായിരുന്നു ആക്രമണം ഉണ്ടായത്. സ്ത്രീകള്‍ക്ക് എതിരെ മോശമായി സംസാരിച്ചു എന്ന പേരിലാണ് ആക്രമണം നടന്നത് എങ്കിലും വ്യക്തി പരമായ വൈരാഗ്യം എന്നാണ് പിന്നീട് ഏവര്‍ക്കും മനസിലായത്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നും അതുകൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്നുമാണ് ഭാഗ്യലക്ഷ്മി പറയുന്നത് എങ്കിലും സര്‍ക്കാരിലും മറ്റും ഇത്രയും പിടിപാടുള്ള ഒരു വ്യക്തിയുടെ പരാതി പോലീസ് ഗൌരവത്തില്‍ എടുത്തില്ല എന്നുള്ളത് വിശ്വാസ്യ യോഗ്യമായ ഒന്നായി ആരും കരുതുന്നില്ല.

എന്നാല്‍ ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല എന്നാണ് പിന്നീട് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ആക്രമണം നടത്തിയ ശേഷമാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നാണ് പുറത്തു വരുന്ന വിവരം. ഇതൊക്കെയാണ് ബിനീഷ് കോടിയേരി വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ കൂടി അറിഞ്ഞു കൊണ്ടുള്ള നാടകമാണ് നടന്നത് എന്ന് സോഷ്യല്‍ മീഡിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം യൂട്യൂബര്‍ വിജയ് പി നായര്‍ അറസ്റ്റിലായി. വെള്ളയാണി സ്വദേശിയായ ഇയാളെ കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍ ഇത് വിവാദമായതോടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കയ്യേറ്റം ചെയ്ത കേസില്‍ ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ പ്രകാരം കേസെടുത്തിട്ടുണ്ട്. അതുപോലെ ഇയാളുടെ ഡോകടര്‍ ഡിഗ്രീ വ്യാജമാണ് എന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.