യുവതിയെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ തല അറുത്തെടുത്ത് കടുവ സങ്കേതത്തില്‍ ഉപേക്ഷിച്ചു

നിലയില്‍ ഉത്തര്‍പ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിന് സമീപത്താണ് 22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു.

ബലാല്‍സംഗത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തവെയാണ് അപ്രതീക്ഷിതമായി മൃതദേഹം കണ്ടെടുക്കുന്നത്. ശിരസ്സില്‍ നിന്നും തല ഛേദിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ഗ്രാമീണരാണ് ചീഞ്ഞളിഞ്ഞ് അസ്ഥികൂടം കാണുന്ന വിധത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്.

അതെ സമയം യുവതിയുടെ കുടുംബമാണ് ഇയാളെ കൊന്നത് എന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ എല്ലാ ദിശയില്‍ നിന്നും സംഭവം പരിശോധിക്കുമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുവെന്നും പൊലീസ് പറഞ്ഞു. സെപ്തംബര്‍ ആറിനാണ് അനൂജ് കശ്യപിനെതിരെ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.