പി.സി യെ തൊടാനാകാതെ മുന്നണികള്‍

കോട്ടയം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. ശ്കതരായ സ്ഥാനാര്‍ത്ഥികള്‍ എന്ന് ഇടത് വലത് മുന്നണികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും. പി.സി യുടെ പ്രചാരണം ഏറെ മുന്നോട്ട് പോയിരിക്കുകയാണ്. ഇന്നലെ ഈരാറ്റുപേട്ടയില്‍ നടന്ന നാമനിര്‍ദേശക പത്രിക സമര്‍പ്പണം മണ്ഡലത്തിലെ ഏക മുന്‍സിപ്പാലിറ്റിയായ ഈരാറ്റുപേട്ടയെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുന്നത് എന്ന് തന്നെ പറയാം. ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കൊടുത്ത പിന്തുണ മുസ്ലിം ഭൂരിപക്ഷമായ ഈരാറ്റുപേട്ടയില്‍ ഉണ്ടാക്കിയ എതിര്‍പ്പ് ഒഴിച്ചാല്‍ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളില്‍ പി.സി. ക്ക് തന്നെയാണ് മുന്‍തൂക്കം. മണ്ഡലത്തിലുടനീളമുള്ള വികസന പ്രവര്‍ത്തനങ്ങളും, വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തില്‍ പി.സി.യുടെ ശക്തമായ പോരാട്ടവും കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഭൂരിപക്ഷത്തിന് മുകളില്‍ പി.സി. യെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജനപക്ഷം പ്രവര്‍ത്തകര്‍.

യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന് പുറത്ത് നിന്നെത്തിയവരായത് പി.സി. ക്ക് ഏറെ ഗുണം ചെയ്യും. ജോസ് വിഭാഗം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പലിശക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളുടെ ഉടമയെന്നത് ഈരാറ്റുപേട്ടയില്‍ മുസ്ലിം സമുദായത്തിന്റെ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നതാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ടോമി കല്ലാനിക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്ജിനെതിരെ സാമുദായിക വിരോധം സൃഷ്ടിച്ച് വോട്ട് ബങ്കാക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നെങ്കിലും അദ്ദേഹത്തെ പിന്തുണക്കുന്ന വലിയൊരു ജനവിഭാഗം ഉണ്ടെന്നത് ഇരു മുന്നണികളിലും ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ആദ്യമേ തന്നെ പ്രചാരണം തുടങ്ങാന്‍ കഴിഞ്ഞത് മുണ്ടക്കയം, എരുമേലി, കൂട്ടിക്കല്‍, കോരുത്തോട് മേഖലകളില്‍ ജോര്‍ജ്ജിനെ ഏറെ ദൂരം മുന്നിലെത്തിക്കാന്‍ സഹായിച്ചു.

എന്‍. ഡി. എ. സീറ്റ് നല്‍കിയിരിക്കുന്നത് ബി.ഡി.ജെ എസ്സിനാണ് സ്ഥാനാര്‍ത്ഥിയായി ഉയിര്‍ത്തികാണിക്കുന്ന ഉല്ലാസ് അധ്യാപകനാണെന്നത് അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിക്കുമോ എന്നതില്‍ കോടതിവിധി കാത്തിരിക്കുകയാണ്.

സര്‍വ്വേകളില്‍ എല്ലാം തന്നെ മറ്റുള്ളവര്‍ രണ്ട് എന്നതില്‍ പൂഞ്ഞാറിന് സ്ഥാനമുണ്ടോ എന്നത് കാത്തിരുന്ന് കാണുകതന്നെ വേണം.