വ്യാജവോട്ട് ; നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അടക്കമുള്ളവര്‍ എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കേരളത്തിലെ ഇടതുപക്ഷം തെരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ക്കുന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉന്നയിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭാഗികമായെങ്കിലും ഇതിന് കൂട്ട് നില്കുന്നു. ഓരോ മണ്ഡലത്തിലും ജയപരാജയങ്ങള്‍ ചെറിയ വോട്ടിനായിരിക്കും എന്നതിനാല്‍ കള്ള വോട്ട് വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. വോട്ടര്‍ പട്ടിക ഒരാഴ്ചക്കുള്ളില്‍ ശരിയാക്കണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ ആണ് വ്യാജമായി വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നു കൂടിയത്.ഓരോ മണ്ഡലങ്ങളിലെയും ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ തക്ക തരത്തിലാണ് വ്യാജ വോട്ടുകള്‍ ഇപ്പോള്‍ ഉള്ളത്.