അരുവിത്തുറ വല്ല്യച്ചനെ ഈരാറ്റുപേട്ട വല്ല്യച്ഛനാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

അരുവിത്തുറ വല്ല്യച്ചനെ ഈരാറ്റുപേട്ട വല്ല്യച്ഛനാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിപി.സി. ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലം ചതുഷ്‌കോണ മത്സരമായതുകൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ ഇന്നലെ പി.സി. ജോര്‍ജിന് പകരം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സെബാസത്യനാണ് സോഷ്യല്‍ മീഡിയയില്‍ താരം.

ദുഃഖ വെള്ളിയാഴ്ച അരുവിത്തുറ വല്യച്ഛന്‍ മലയില്‍ കയറുന്നതിനെ ‘ഈരാറ്റുപേട്ട വല്ല്യച്ഛന്‍’ എന്ന് പറഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആദ്യം പോസ്റ്റിട്ടു. അരുവിത്തുറ പി.ഒ. എന്നത് ഈരാറ്റുപേട്ട പി.ഓ. എന്നാക്കണമെന്ന് ഈരാറ്റുപേട്ടയില്‍ ചാര്‍ച്ചനടക്കുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗത്തെ കയ്യിലെടുക്കാനായിരുന്നു ശ്രമം.
തൊട്ടുപിന്നാലെ അരുവിത്തുറ ഇടവകക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ‘ഈരാറ്റുപേട്ട വല്ല്യച്ഛന്‍’ എന്നുള്ളത് മാറ്റി ‘അരുവിത്തുറ വല്ല്യച്ഛന്‍’ എന്ന് തിരുത്തി. അപ്പോഴേക്കും ആദ്യ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട വല്യച്ഛന്‍ എന്നത് മാറ്റി അരുവിത്തുറ വല്യച്ഛന്‍ എന്ന് തിരുത്തി എഴുതിയത് സ്ഥാനാര്‍ത്ഥിയുടെ നട്ടെല്ല് ഇല്ലായമയാണെന്ന തരത്തില്‍ ഈരാറ്റുപേട്ടയില്‍ ചര്‍ച്ചയുമായി. താന്‍ പിടിച്ച പുലിവാല് മാറച്ച് വെക്കാതെ സെബാസ്ത്യന്‍ ആദ്യ പോസ്റ്റ് പിന്‍വലിച്ചെങ്കിലും തിരുത്തി എഴുതിയ പോസ്റ്റ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല.

വൈകുന്നേരമായപ്പോഴേക്കും SDPI പിന്തുണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെന്ന വാര്‍ത്ത ഈരാറ്റുപേട്ടയില്‍ പടര്‍ന്നു. തൊട്ടു പിന്നാലെ മതപ്രഭാഷണ ശൈലിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള വാട്‌സ്ആപ്പ് മെസ്സേജ്ജും വന്നു. ഇതിപ്പോള്‍ പൂഞ്ഞാറിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ നേടാനുള്ള പരിശ്രമം ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. ഇത് മാത്രമാണ് തങ്ങളുടെ ജയപരാജയം തീരുമാനിക്കുക എന്ന വിശ്വാസത്തിലാണ് ഇവിടെ മുന്നണികള്‍ ശക്തമായ പ്രചരണം നടത്തുന്നത്. എന്നാല്‍ കൂക്കി വിളിയെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പര്യടനം അവസാനിപ്പിച്ചെന്ന് പറഞ്ഞ പി.സി. മറ്റു പ്രചരണമൊന്നും നടത്താതെ തന്നെ തനിക്കിവിടെ കിട്ടാനുള്ള മുഴുവന്‍ വോട്ടും കിട്ടുമെന്ന പ്രതീക്ഷയിലുമാണ്.