“പൂഞ്ഞാര്‍” എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എസ്.ഡി.പി.ഐ പിന്തുണ വിവാദം പുകയുന്നു

വാശിയേറിയ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എസ.ഡി.പി.ഐ പിന്തുണ അവസാനലാപ്പില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. പാറത്തോട് പഞ്ചായത്തിലും ഈരാറ്റുപേട്ടയിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചമുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റിയന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറി. ഇതില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മറ്റി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. വോട്ടുകള്‍ വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ സ്വതന്ത്രമാണ് എന്നാല്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിക്കായി എസ്.ഡി.പി.ഐ പോലൊരു പ്രസ്ഥാനം വീടുകയറി വോട്ട് ചോദിക്കുന്ന സാഹചര്യം തങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് തുടരുന്ന സാഹചര്യം ഇന്നുമുണ്ടായാല്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ശക്തമായ സന്ദശം ജില്ലാ കമ്മറ്റിക്ക് നല്‍കിയിരിക്കുകയാണ്.

അഭിമന്യുവിനെ കൊലചെയ്തവരെ ഒപ്പം കൂട്ടിയവന് ഞങളുടെ പിന്തുണയില്ലെന്ന തരത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാര്‍ഥികൂടിയായ സെബാസ്ട്യനെതിരെ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപുകളില്‍ വ്യാപക പ്രചാരണമുണ്ടായെങ്കിലും നേതൃത്വം വിലക്കിയതിനെ തുടര്‍ന്ന് പോസ്റ്റുകള്‍ പിന്‍വലിച്ചു. ഒരു വ്യക്തിയെ നേരിടുന്നതിന് ഏത് പിശാചിനെയും കൂടെ കൂട്ടുന്ന നയം ഇടതുപക്ഷ നയമല്ലെന്നും, ഇന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായി എസ്.ഡി.പി.ഐ വീടുകള്‍ കയറിയാല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാര്‍ഥിക്കെതിരെ നിലപാടെടുത്ത് വോട്ട് ബഹിഷ്‌കരണമുള്‍പ്പടെ നടത്തുമെന്ന് പ്രാദേശിക നേതൃത്വം ജില്ലാ കമ്മറ്റിയെ ഔദ്യഗികമായി അറിയിച്ചു.