ഇസ്ലാമിക ഭീകരര്‍ നൈജീരിയില്‍ നൂറോളം ക്രൈസ്തവരെ കൊലപ്പെടുത്തി; വീടുകള്‍ അഗ്‌നിക്കിരയാക്കി, നിരവധി പേരെ കാണാതായി

നൈജീരിയയില്‍ വീണ്ടും കൃസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നു. നൈജീരിയയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെനു സ്റ്റേറ്റില്‍, ‘ഫുലാനി’ ഇസ്ലാമിക ഭീകരര്‍ നൂറോളം പേരെ കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകി ആരംഭിച്ച കൂട്ടക്കുരുതി ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു നിന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, അക്രമികള്‍ പ്രദേശത്തെ മുഴുവന്‍ വീടുകളും അഗ്‌നിക്കിരയാക്കി. നിരവധി കുടുംബങ്ങളെ വീടുകള്‍ക്കുള്ളില്‍ പൂട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു. ഡസന്‍ കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.

ഫുലാനി ഇസ്ലാമിക ഭീകരര്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ നിന്ന് ആരംഭിക്കുന്ന ആഫ്രിക്കന്‍ ജിഹാദി ഗ്രൂപ്പായ മിഡില്‍ ബെല്‍റ്റിന്റെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം. ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപിയും ഇതേ ബെല്‍റ്റിന്റെ ഭാഗമാണ്. മധ്യ നൈജീരിയയിലെ ക്രിസ്ത്യന്‍ സമൂഹം ജിഹാദി ഗ്രൂപ്പുകളില്‍ നിന്നും കടുത്ത ഭീഷണിയാണ് നേരിടുന്നത്. തദ്ദേശീയ ക്രിസ്ത്യന്‍ ജനതയെ ഇല്ലാതാക്കി ഫലഭൂയിഷ്ഠമായ പ്രദേശം പിടിച്ചെടുക്കാനാണ് ഇവരുടെ ശ്രമം കഴിഞ്ഞ ഒരു മാസത്തിനിടെ നൈജിരയായില്‍ വിവിധ ഭാഗങ്ങളില്‍ മതഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 400 ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.