ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പിജി ഉടമയായ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കര്‍ണ്ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി. സോളദേവനഹള്ളയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പേയിംഗ് ഗസ്റ്റ് സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശിയായ അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ബലാത്സം?ഗത്തിന് ഇരയായത്. പത്ത് ദിവസം മുന്‍പാണ് പെണ്‍കുട്ടി അഷ്‌റഫിന്റെ സ്ഥാപത്തില്‍ പേയിം?ഗ് ?ഗസ്റ്റായി താമസം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി മുറിയില്‍ എത്തിയ അഷ്‌റഫ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി ക്രൂരമായ ഉപ?ദ്രവിക്കുകയായിരുന്നു. കാറില്‍ വച്ച് പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഇതു കണ്ട് സുഹൃത്തുക്കള്‍ എത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിരുന്നു.

പെണ്‍കുട്ടി ഇപ്പോള്‍ ബെം?ഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികള്‍ മാത്രമാണ് അഷ്‌റഫിന്റെ പേയിം?ഗ് ?ഗസ്റ്റ് സംവിധാനത്തില്‍ താമസിച്ചിരുന്നത്. മുന്‍പും പ്രതി ഇത്തരം അതിക്രമങ്ങള്‍ കാണിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.