നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 100 വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു

പി പി ചെറിയാന്‍

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 100 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ മോചിപ്പിച്ചു. ആഴ്ചകള്‍ നീണ്ട തടവിനു ശേഷമാണ് ഇവരെ വിട്ടയച്ചത്.

നവംബര്‍ 21-ന് നൈജര്‍ സംസ്ഥാനത്തെ പാപ്പിരിയിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ (കത്തോലിക്കാ സ്‌കൂള്‍) നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

പ്രാദേശിക മാധ്യമങ്ങളാണ് ഞായറാഴ്ച (ഡിസംബര്‍ 7, 2025) മോചന വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ 303 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ 50 പേര്‍ രക്ഷപ്പെട്ടിരുന്നു.

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രോഷം പ്രകടിപ്പിക്കുകയും, സഹായം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.