പൊതുമേഖലാ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുവാനുള്ള ഇടമായി മാറുന്നുവോ ? ആക്സിസ് ബാങ്കില്‍ 60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി

ന്യൂഡൽഹി :   സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നു എന്ന ആരോപണം നിലനില്‍ക്കുകയാണ്. എന്നാല്‍ സഹകരണ ബാങ്കുകളെക്കാള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ആണ് ഈ കള്ളത്തരത്തിനു കൂട്ട് നില്‍ക്കുന്നത് എന്ന് വേണം സംശയിക്കാന്‍.  കാരണം  ആക്സിസ് ബാങ്കിെൻറ  നോയ്ഡ ശാഖയിൽ  ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ച 60  കോടി രൂപ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടന്നതെന്ന്  കരുതുന്നു. നേരത്തെയും ആക്സിസ് ബാങ്കിെൻറ ശാഖകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഡല്‍ഹി എച്ച് ഡി എഫ് സി ശാഖയില്‍ നിന്നും 150 കോടിയുടെ കള്ളപ്പണം ഇതുപോലെ കണ്ടെത്തിയിരുന്നു. നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതുമുതൽ ഇതുവരെ  100 കോടി രൂപയുടെ പഴയ നോട്ടുകൾ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. നവംബർ 25 ന് ഡൽഹിയിലെ കശ്മീരി ഗേറ്റ് ശാഖയിൽ നടത്തിയ പരിശോധനയിൽ മൂന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി രണ്ട് പേർ പിടിയിലായിരുന്നു. ക്രമക്കേടിനെ തുടർന്ന് കശ്മീരി ഗേറ്റ് ശാഖയിലെ ആറ് പേർ അടക്കം 19 ഉദ്യോഗസ്ഥരെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ ഉന്നതര്‍ അടക്കം പലര്‍ക്കും കൂട്ട് നില്‍ക്കുന്നു എന്നത് സത്യമായ ഒരു വസ്തുതയാണ്. സാധാരണക്കാര്‍ പണം മാറ്റി വാങ്ങാന്‍ നെട്ടോട്ടം ഓടുന്ന സമയം ഇപ്പോള്‍ നടക്കുന്ന എല്ലാ റെയിഡുകളിലും കോടിക്കണക്കിനു രൂപയുടെ പുതിയ നോട്ടുകളാണ് കണ്ടെത്തുന്നത്.