ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജി.എസ.്എല്‍.വി. മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വൈകീട്ട് 5.28നാണ് വിക്ഷേപണം. ഫാറ്റ് ബോയ് എന്ന് വിളിപ്പേരുള്ള റോക്കറ്റ് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഐ.എസര്‍.ഒയുടെ സ്വപ്ന പദ്ധതിയിലെ നിര്‍ണായക ചുവട് കൂടിയാണ്.

300 കോടി രൂപ ചെലവില്‍ പതിനഞ്ച് വര്‍ഷം എടുത്താണ് ഐ.എസ.്ആര്‍.ഒ. മാര്‍ക്ക് 3 വികസിപ്പിച്ചത്. 4000 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് റോക്കറ്റ്
നിലവില്‍ 2.3 ടണില്‍ കൂടുതല്‍ ഭാരമുള്ള ജിസാറ്റ് പോലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം തേടുകയാണ് എന്നാല്‍ ഇത്തവണ 3136 കിലോ ഭാരമുള്ള ഉപഗ്രഹം വഹിച്ചാണ് റോക്കറ്റ് വിക്ഷേപണം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വലിയ ക്രയോജനിക് എഞ്ചിന്‍ സി.ഇ. ഇരുപതാണ് ഇതില്‍ ഉപയോഗിക്കുന്നത്.

12500 കോടി രൂപയാണ് ഐ.എസ.്ആര്‍.ഒ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇനിയും ഏഴ് വര്‍ഷങ്ങള്‍ കൂടി സ്വപ്ന പദ്ധതിക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ ആദ്യം ബഹിരാകാശത്തെത്തിക്കുക ഒരു വനിതയെ ആയിരിക്കുമെന്നാണ് ഐ.എസ.്ആര്‍.ഒയുടെ പ്രഖ്യാപനം.