ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെയ്പ്പില്‍ പ്രദേശവാസിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പോലീസ് സ്ഥീരികരിച്ചു. 44കാരിയായ താഹിറയാണ് കൊല്ലപ്പെട്ടത്. അടുത്തുള്ള ആശുപത്രിയിലേക്ക് ഇവരെ കൊണ്ട് പോയെങ്കിലും യാത്രാമധ്യേ ഇവര്‍ മരിക്കുകയായിരുന്നു. സൈന്യവും തീവ്രവാദികളും തമ്മില്‍ മണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം.

ജമ്മു കശ്മീരിലെ അനന്ദ്‌നഗ് ജില്ലയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. പ്രദേശവാസികളെ മറയായി ഉപയോഗിച്ചാണ് തീവ്രവാദികള്‍ ഏറ്റുമുട്ടല്‍ നടത്തിയതെന്ന് പി.ടി.എ. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രാമത്തില്‍ അകപ്പെട്ട പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നതിനായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായാണ് വിവരം. ജമ്മു കശ്മീരിലെ ദാലിഗാം ഗ്രാമത്തില്‍ മുതിര്‍ന്ന ലക്ഷറി ത്വയ്ബ നേതാവടക്കം രണ്ട് പേര്‍ ഒളിച്ചു പാര്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പ്രദേശം ആക്രമിച്ചത്.