അയാക്‌സില്‍ നിന്ന് വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത…അവരുടെ നൂറി ഇനി ഒരിക്കലും പന്തുകളിക്കില്ല

വെര്‍ഡര്‍ ബ്രെമനുമായുള്ള സന്നാഹ മത്സരത്തില്‍ എതിര്‍ ഡിഫന്‍ഡറുമായി കൂട്ടിയിടിച്ചു അബോധവസ്ഥയില്‍ ആയ ഹോളണ്ട് ജൂനിയര്‍ ടീം അംഗം കൂടിയായ മൊറോക്കോ വംശജന്‍ അബ്ദേല്‍ഹഖ് നൂറിയെ അപ്പോള്‍ത്തന്നെ ഹെലികോപ്പ്റ്ററില്‍ വിദഗ്ധ ചികിസക്കായി ആംസ്റ്റര്‍ഡാം യൂണി ക്ലിക്കില്‍ പ്രവേശിപ്പിച്ചിരുന്നുഭ

തലച്ചോറിന് അത്യന്തം ഗുരുഃതാരമായ ക്ഷതമേറ്റതിനെത്തുടര്‍ന്നു അദ്ദേഹത്തെ സ്പെഷ്യല്‍ ക്ലിനിക്ക് ഇന്‍സ്ബെര്‍ഗില്‍ പ്രവേശിപ്പിക്കുകയും കൃത്രിമ കോമയില്‍ കിടത്തിയിരിക്കുകയും ആയിരുന്നു ഇതുവരെ., എന്നാല്‍ ഇന്ന് രാവിലെ അയാക്‌സിന്റെ ഭരണ സമിതി അംഗം എഡ്വിന്‍ ഫാന്‍ ഡെര്‍ സാറിന്റെ പ്രസ്താവന പുറത്തുവന്നപ്പോഴാണ് ആ യുവ കളിക്കാരന്റെ പരുക്കിന്റെ ഗുരുതരാവാസസ്ഥ എത്രെയെന്നു ഫുട്‌ബോള്‍ ലോകം മനസിലാക്കിയത്’

ഫുട്ബാളിനും അയാക്‌സിനും ഇതൊരു തീരാ നഷ്ടമാണ് … അബ്ദുല്‍ ഹക്ക് ഫുട്‌ബോളിന് മുതല്‍ക്കൂട്ട്ആകേണ്ടിയിരുന്ന പ്രതിഭാസമാണ്.., എന്നാല്‍ അതീവ ദുഖത്തോടെ വേദനിപ്പിക്കുന്ന ആ വിവരം ഞങ്ങള്‍ അറിയിക്കുന്നു, അദ്ദേഹത്തിന്റെ മസ്തിഷത്തിനു ഏറ്റിരിക്കുന്ന പരുക്കുകള്‍ അത്രക്കും ഗുരുതരമാണ്.., പൂര്‍ണ്ണ ആരോഗ്യവാനായി ഞങ്ങളുടെ പ്രിയ കളിക്കാരന്‍ ഇനി പുറത്തുവരില്ലന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അദ്ദേഹത്തെ പരിചരിക്കുന്ന ഇന്‍സ്ബര്‍ഗ് ആശുപത്രി അധികൃതരില്‍ നിന്നും ഇപ്പോള്‍ അറിയുവാനായത് ..,

അവന്റെ മാതാപിതാക്കളോടും സഹോദരീസഹോദരന്‍മ്മാരോടും കൂട്ടുകാരോടും ആരാധകരോടും ഞങ്ങള്‍ ഞങ്ങളുടെ തീരാ നഷ്ട്ടം പങ്കുവയ്ക്കുന്നു, ഒരുകാലത്തു കാല്‍പ്പന്തുകളിയുടെ രോമാഞ്ചമായിരുന്ന ആ ഗോള്‍ കീപ്പര്‍ നിറകണ്ണുകളോടെ അയാക്‌സ് വെബ് സൈറ്റിലും ട്വിറ്ററിലും അല്‍പനേരം മുന്‍പ് കുറിച്ചിട്ടു ..1997 ഏപ്രില്‍ രണ്ടിന് മൊറോക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ആംസ്റ്റര്‍ഡാമില്‍ ജനിച്ച നൂറി നെതര്‌ലാന്ഡിന്റെ അണ്ടര്‍ 15 മുതല്‍ 21 വരെയുള്ള എല്ലാ ടീമുകളിലും അംഗമായിരുന്നു, ഒഫന്‍സീവ് മധ്യനിരക്കാരനായ ഈ ഗോള്‍ ദാഹിയെ ഹോളണ്ടിന്റെ ഏറ്റവും മികച്ച വാഗ്ദാനമായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു.

ഡോ. മുഹമ്മദ് അഷ്റഫ്