ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി; രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാരാക്കി

ദിലീപിന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യത്തില്‍ വിധി പറയുന്നത് മാറ്റി . പ്രതിഭാഗത്തിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍ ദിലീപിനെതിരെ ഒന്നാം പ്രതിയുടെ മൊഴിമാത്രമാണുള്ളത്.

സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും പ്രതി ഭാഗം ആവശ്യപ്പെട്ടു.

ദിലീപ് ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇതേ ഫോണിനു വേണ്ടി തന്നെയായിരുന്നു പോലീസ് ഇതുവരെ അന്വേഷണം നടത്തിയതും.നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം പ്രതിയുടെ സ്വാധീനം മൂലമാണ്. ദിലീപിനായും സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നുവെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍. കസ്റ്റഡിയില്‍ ഉളളപ്പോള്‍ ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും സ്ഥിതി. ദിലീപിന്റെ അഭിമുഖത്തില്‍ നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.