ഡി സിനിമാസിനു വേണ്ടി 20 ലക്ഷം കൈക്കൂലി നല്‍കി ; വിജിലന്‍സ് അന്വഷണത്തിന് ശുപാര്‍ശ, കൈക്കൂലി വാങ്ങിയത് 2014ല്‍

നടന്‍ ദിലീപിന്റെ തിയ്യറ്ററായ ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപണം. ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി.

2014 ലെ യുഡിഎഫ് ഭരണ സമിതിയായിരുന്നു ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. അതുകൊണ്ട് തന്നെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കാന്‍ നിലവിലെ ഇടതു ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.

യു.ഡി.എഫ്. ഭരണ കാലത്തു നടന്നതായതു കൊണ്ട് തന്നെ ഇടതുമുന്നണിയുടെ ആരോപണം ശക്തമാണ്. ദിലീപ് അഞ്ച് ലക്ഷം രൂപ ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയിരുന്നതായും എല്‍.ഡി.എഫ്. അംഗങ്ങള്‍ ആരോപിക്കുന്നുണ്ട്.