ജാമ്യത്തിനു തിരക്കു കൂട്ടേണ്ട തീരുമാനമെടുത്ത് ദിലീപും അഭിഭാഷകരും; ഡി സിനിമാസ് ഭൂമി കയ്യേറ്റം ലോകായുക്ത നേട്ടീസ് നല്‍കി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിനായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനത്തില്‍ ദിലീപും അഭിഭാഷകരും. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപുമായി അഭിഭാഷകര്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം.

അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മതി അടുത്ത നടപടിയെന്നാണ് നിലപാട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് മള്‍ട്ടി പ്ലക്‌സ് നിര്‍മാണത്തിനു ചട്ടങ്ങള്‍ മറികടന്നു നിര്‍മാണാനുമതി നല്‍കിയതു സംബന്ധിച്ച പരാതിയില്‍ ലോകായുക്ത നടപടി ആരംഭിച്ചു.

ഈ മാസം 28ന് ഹാജരാകാന്‍ നഗരസഭാ സെക്രട്ടറിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കി.

ഡി സിനിമാസിന്റെ സര്‍ക്കാര്‍ പുറന്‌പോക്ക് കൈയേറ്റം ജൂലൈ 29ന് അളന്നു തിട്ടപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്കു ജില്ലാ സര്‍വേയര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഡ്വ. കെ.സി. സന്തോഷ്, തിയേറ്റര്‍ ഉടമ ദിലീപ് എന്നിവര്‍ക്കാണു നോട്ടീസ്.