മുണ്ടിന്‍റെ പരസ്യത്തില്‍ അഭിനയിച്ചു ; മോഹന്‍ലാലിനെതിരെ നിയമനടപടിയുമായി ഖാദി ബോര്‍ഡ്
മുണ്ടിന്‍റെ പരസ്യത്തിനു ചര്‍ക്ക ഉപയോഗിച്ചു എന്ന് കാട്ടി നടന്‍ മോഹന്‍ലാലിനും എംസിആആര്‍ ടെക്‌സ്റ്റയില്‍ ഗ്രൂപ്പിനുമെതിരെ നിയമ നടപടിയുമായി സംസ്ഥാന ഖാദി ബോര്‍ഡ്. ചര്‍ക്കയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുണ്ടിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂറ്റുകൊണ്ട് അഭിനയിച്ചതിനാണ് മോഹന്‍ലാലിനെതിരെ ഖാദി ബോര്‍ഡ് നിയമനടപടി സ്വീകരിച്ചത്. പരസ്യത്തിന് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എംസിആര്‍ ഗ്രൂപ്പിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
മോഹന്‍ലാലിനും എംസിആര്‍ ഗ്രൂപ്പിനും എതിരെ പത്ത് ദിവസം മുമ്പ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ് സൗത്ത്‌ലൈവിനോട് സ്ഥിരീകരിച്ചു. ഖാദിയുടെ പരസ്യത്തിലാണ് ഇതുവരെ ചര്‍ക്ക ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ചര്‍ക്കയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിന് വേണ്ടിയാണ് എംസിആര്‍ ഗ്രൂപ്പ് മോഹന്‍ലാലിനെ വെച്ച് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനെയാണ് ഖാദി ബോര്‍ഡ് ചോദ്യം ചെയ്തതെന്ന് ശോഭന ജോര്‍ജ് വ്യക്തമാക്കി. ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്ന് കൂടിയാണ് ചര്‍ക്ക. ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത പരസ്യത്തില്‍ അങ്ങനെയൊരു രംഗത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നതു കൂടി ചേര്‍ത്തുവേണം ഇത് വിലയിരുത്താനെന്നും ശോഭന ജോർജ് പറയുന്നു.
രാജ്യത്തിന്റെ തന്നെ പ്രതീകമായ ചര്‍ക്ക എല്ലാവര്‍ക്കും എല്ലായിടത്തും എടുത്ത് പ്രയോഗിക്കാനാവില്ല. അതിനാലാണ് പരസ്യത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചത്. വക്കീല്‍ നോട്ടീസിന് രണ്ടു പേരും നല്‍കുന്ന മറുപടിക്ക് ശേഷമായിരിക്കും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്നും ശോഭന ജോര്‍ജ് പറഞ്ഞു.