കണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തില്‍ സ്ഫോടനം ; ആയുധശേഖരം പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ ലീഗ് ഓഫീസില്‍ നിന്നും ബോംബുകളും മാരകായുധങ്ങളും പിടിച്ചെടുത്തു.
മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സ്‌ഫോടനത്തില്‍ നാല് കാറുകള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. ഇന്ന് ഉച്ചയ്ക്കായിരുന്നു ഇരട്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുസ്ലീം ലിഗ് ഓഫീസില്‍ സ്ഫോടനം നടന്നത്.
ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇരട്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുസ്ലീം ലിഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സിഎച്ച് മുഹമ്മദ് കോയ സ്മാരക സൗധത്തിന് മുകളില്‍ സ്ഫോടനം നടന്നിരുന്നു. ഐസ്‌ക്രീം ബോംബാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഓഫീസില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതോടൊപ്പം ബോംബുണ്ടാക്കാനാവശ്യമായ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബോംബ് സ്ഫോടനം നടന്നത് ലീഗിന്റെ ഓഫീസിന് ഉള്ളില്‍ നിന്നാണോ സമീപത്തെ കെട്ടിടത്തില്‍ നിന്നാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.