പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം ; 28 മരണം ; 150 പേര്‍ക്ക് പരിക്ക്

സാമ്പത്തിക മാന്ദ്യത്തില്‍ അലയുന്ന പാക്കിസ്ഥാന് പ്രഹരമായി പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്. 150 പേര്‍ക്ക് പരിക്കുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം.

പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. സ്‌ഫോടന സമയം പള്ളിയില്‍ 260 ലേറെപ്പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ആക്രമണം നടത്തിയവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു.