ശ്രമിച്ചത് രാജീവ് ഗാന്ധിയെ കൊന്നത് പോലെ മോദിയെ വധിക്കാന്‍ ; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ പുതിയ തിരക്കഥയുമായി മഹാരാഷ്ട്ര പൊലീസ്
നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ അമര്‍ഷം പുകയുന്നതിനിടെ പൊലീസ് പ്രവൃത്തിയെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസിന്റെ വാര്‍ത്താസമ്മേളനം. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും രാജീവ് ഗാന്ധിയെ കൊന്നത് പോലെ നരേന്ദ്ര മോദിയെയും കൊലപ്പെടുത്തി ‘മോദി രാജ്’ അവസാനിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മഹാരാഷ്ട്ര എഡിജിപി പരം ബീര്‍ സിങ് പറഞ്ഞു.
വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര, ഗൗതം നവ്ലഖ, വെരോണ്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ അറസ്റ്റിനെതിരെയാണ് പ്രതിഷേധങ്ങള്‍. ഇവരുടെ അറസ്റ്റ് സുപ്രീംകോടതി ഇടപെട്ട് തടഞ്ഞ് വീട്ടുതടങ്കലാക്കി മാറ്റിയിട്ടുണ്ട്.
‘മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായിരുന്നു എന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിയ്ക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം’ – പരം ബീര്‍ സിങ് പറഞ്ഞു.
മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിയ കത്തിടപാടുകളില്‍ നിന്നാണ് മോദിയെ കൊല്ലാനുള്ള പദ്ധതി ഇടുന്നതായി തെളിഞ്ഞത്. അവര്‍ നടത്തിയ ഏറ്റവും അവസാന കത്തിടപാടുകളില്‍ ‘ചില വലിയ പ്രവൃത്തി’കളെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും എഡിജിപി പറഞ്ഞു.
ആക്ടിവിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ഡിസ്‌ക്കില്‍ റോക്കറ്റ് ലോഞ്ചറിന്റെ രൂപഘടന ഉണ്ടെന്നും ഇതെല്ലാം തെളിയിക്കുന്നത് സ്പഷ്ടമായ മാവോയിസ്റ്റ് ബന്ധമാണെന്നും അദ്ദേഹം പറയുന്നു.
അതിനിടെ ആക്ടിവിസ്റ്റുകളെ മാവോയിസ്റ്റ് ബന്ധം എന്ന നട്ടാല്‍ കുരുക്കാത്ത നുണ ചാര്‍ത്തി അറസ്റ്റ് ചെയ്തതിന് എതിരെ ഇന്ത്യയിലാകെ പ്രതിഷേധം കത്തുകയാണ്. ഭിമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ പൂനെ പൊലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വ്യാപക റെയ്ഡ് നടന്നത്.
ദളിത്, മാവോയിസ്റ്റ് ആക്ടിവിസ്റ്റുകളും കവിയും എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പടെയുള്ളവരുടെ വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലുള്ളവരുടെ വീടുകളിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സാഹിത്യകാരി അരുന്ധതി റോയിയും പ്രഭാത് പട്നായിക്കും അടക്കം നിരവധി പ്രമുഖര്‍ അറസ്റ്റിനെതിരെ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിലൂടെ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് പൗരാവകാശ പ്രവര്‍ത്തകരുടെ കുറ്റപ്പെടുത്തല്‍.