കോതമംഗലം പള്ളി വിവാദം ; പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍

ആരാധനാ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് റമ്പാനായ തോമസ് പോള്‍ ആരാധന നടത്താന്‍ എത്തിയപ്പോള്‍ ഉണ്ടായ സംഘര്‍ഷം ഇപ്പോഴും തുടരുന്നു എന്ന് റിപ്പോര്‍ട്ട്.

പള്ളിക്കുള്ളില്‍ കയറുംവരെ പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍ പറയുന്നു. വികാരിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരു. പോലീസാണ് തടസം നില്‍ക്കുന്നത് എന്നും അദ്ദേഹം പറയുന്നു . കോതമംഗലം പള്ളിയില്‍ കയറാന്‍ റമ്പാന്‍ ഏഴ് മണിക്കൂറിലധികമായി പുറത്ത് നില്‍ക്കുകയാണ്. വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പിന്നോട്ടില്ലെന്നുമാണ് റമ്പാന്റെ നിലപാട്.

രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്‌നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ച റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ് ഇപ്പോള്‍.