മോദി ഭരണത്തില്‍ കയറിയതിനു ശേഷം സര്‍ക്കാരിന്റെ കടബാധ്യത 82 ലക്ഷം കോടിയായി

നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയ നാലര വര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി എന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ തല്‍സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ എട്ടാമത്തെ എഡിഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

മോദി സര്‍ക്കാര്‍ വരുന്നതിനു മുന്‍പ് വരെ 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു രാജ്യത്തിന്റെ ആകെ ബാധ്യത. എന്നാല്‍ 2018 സെപ്റ്റംബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് 82,03,253 കോടി രൂപയാണ് ബാധ്യതയുള്ളത്. അതായത് രാജ്യം സ്വാതന്ത്ര്യം ലഭിച്ചു ഇത്രയും കാലം ഉണ്ടായിരുന്നതിന്റെ നേര്‍ പകുതി ബാധ്യത വെറും നാലര വര്‍ഷം കൊണ്ടു ഉണ്ടായി എന്നര്‍ത്ഥം.

2010-2011 സാമ്പത്തകി വര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്.