റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍

റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ . കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത് . വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടില്‍ ഇല്ല . അടിസ്ഥാന വില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. റഫാലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ കിട്ടുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലോക്‌സഭയിലും വയ്ക്കും. പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലോക്‌സഭയിലും ഈ റിപ്പോര്‍ട്ട് വയ്ക്കും വയ്ക്കും. ചൗകിദാര്‍ റിപ്പോര്‍ട്ട് എന്നാണ് രാഹുല്‍ഗാന്ധി സിഎജി റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്.

പാര്‍ലമെന്റിന്റെ അന്വേഷണ സമിതി ഈ റിപ്പോര്‍ട്ട് പരിശോധിക്കില്ലെന്നാണ് സൂചന. അടുത്ത പാര്‍ലെമെന്റ് സമ്മേളനം ഈ റിപ്പോര്‍ട്ട് സഭയിലുണ്ടാകും. വിമാനങ്ങളുടെ വിലയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നാണ് സൂചന. രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിലവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് വിലവിവരം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കാത്തത്. മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് വോള്യങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന് ഇന്നലെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.