മോദി സര്‍ക്കാര്‍ ; അമിത് ഷായ്ക്ക് ആഭ്യന്തരം, നിര്‍മലയ്ക്ക് ധനകാര്യം, മന്ത്രിമാരുടെ പട്ടികയായി

രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോള്‍ മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്.

മുന്‍ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. പിയൂഷ് ഗോയലിന് ഇക്കുറി റെയില്‍വേക്ക് പുറമേ വാണിജ്യ വകുപ്പിന്റെ ചുമതല കൂടി നല്‍കി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നല്‍കിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകള്‍ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാല്‍ മാനവവിഭവശേഷി മന്ത്രിയാകും.

കേരളത്തില്‍ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും.

25 മന്ത്രിമാര്‍ക്കാണ് 58 അംഗമന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.
ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക.

മോദി 2.0 ടീം :

നരേന്ദ്രമോദി (പ്രധാനമന്ത്രി)
രാജ്‌നാഥ് സിംഗ് – പ്രതിരോധമന്ത്രി
അമിത് ഷാ – ആഭ്യന്തര മന്ത്രി
നിതിന്‍ ഗഡ്കരി – ഗതാഗതം
പി വി സദാനന്ദഗൗഡ – രാസവളം
നിര്‍മ്മല സീതാരാമന്‍ – ധനകാര്യം
രാം വിലാസ് പസ്വാന്‍ – ഭക്ഷ്യ പൊതു വിതരണ വകുപ്പുകള്‍
നരേന്ദ്ര സിംഗ് തോമര്‍ – കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്ത് രാജ്
രവിശങ്കര്‍ പ്രസാദ് – നിയമം, വിവരസാങ്കേതികം,
ഹര്‍സിമ്രത് കൗര്‍ ബാദല്‍ –
തവര്‍ ചന്ദ് ഗെലോട്ട്
എസ് ജയശങ്കര്‍ – വിദേശകാര്യം
രമേശ് പൊഖ്‌റിയാല്‍ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
അര്‍ജുന്‍ മുണ്ട
സ്മൃതി ഇറാനി – വനിത ശിശുക്ഷേമ വകുപ്പ്
ഹര്‍ഷവര്‍ദ്ധന്‍ – ശാസ്ത്ര സാങ്കേതികം, ആരോഗ്യം, കുടുംബക്ഷേമം
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍ – റെയില്‍വേ
ധര്‍മേന്ദ്ര പ്രധാന്‍
പ്രഹ്‌ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
സന്തോഷ് കുമാര്‍ ഗാംഗ്‌വര്‍
റാവു ഇന്ദര്‍ജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താര്‍ അബ്ബാസ് നഖ്‌വി – ന്യൂനപക്ഷക്ഷേമം
പ്രഹ്‌ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരണ്‍ റിജ്ജു
പ്രഹ്‌ളാദ് സിംഗ് പട്ടേല്‍
രാജ് കുമാര്‍ സിംഗ്
ഹര്‍ദീപ് സിംഗ് പുരി
മന്‍സുഖ് എല്‍ മാണ്ഡവ്യ
ഫഗ്ഗന്‍സിംഗ് കുലസ്‌തെ
അശ്വിനി കുമാര്‍ ചൗബെ
അര്‍ജുന്‍ റാം മേഘ്‌വാള്‍
വി കെ സിംഗ്
കൃഷന്‍ പാല്‍ ഗുര്‍ജര്‍
ദാന്‍വെ റാവു സാഹെബ് ദാദാറാവു
ജി കിഷന്‍ റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ് അഠാവ്‌ലെ
നിരഞ്ജന്‍ ജ്യോതി
ബബുല്‍ സുപ്രിയോ
സഞ്ജീവ് കുമാര്‍ ബല്യാന്‍
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂര്‍
അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
നിത്യാനന്ദ് റായി
രത്തന്‍ ലാല്‍ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
വി മുരളീധരന്‍
രേണുക സിംഗ്
സോം പര്‍കാശ് (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
രാമേശ്വര്‍ തേലി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മുമ്പാണ് അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സ്ഥിരീകരണം പുറത്തു വന്നത്. ഇതിന് മുമ്പ് അത്തരം വാര്‍ത്തകള്‍ ബിജെപി കേന്ദ്രങ്ങളാരും സ്ഥിരീകരിച്ചിരുന്നില്ല. സുഷമാ സ്വരാജ്, രാജ്യവര്‍ധന്‍ റാത്തോഡ്, സുരേഷ് പ്രഭു, മനേക ഗാന്ധി, ജെ പി നദ്ദ, ജയന്ത് സിന്‍ഹ എന്നീ വലിയ പേരുകള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍, മുന്‍ വിദേശകാര്യസെക്രട്ടറി എസ് ജയശങ്കര്‍ കേന്ദ്രമന്ത്രിസഭയിലെത്തിയത് ‘സര്‍പ്രൈസ് എന്‍ട്രി’ തന്നെയായിരുന്നു.

അതേസമയം, ഒന്നില്‍ക്കൂടുതല്‍ കേന്ദ്രമന്ത്രിപദങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയിരുന്നു. മൂന്ന് കേന്ദ്രമന്ത്രിപദങ്ങള്‍ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതില്‍ എതിര്‍പ്പറിയിച്ചാണ് കേന്ദ്രമന്തിസഭയില്‍ നിന്ന് പിന്‍മാറാന്‍ ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തീരുമാനിച്ചത്. ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദളിനും അണ്ണാ ഡിഎംകെയ്ക്കും മന്ത്രിപദം കിട്ടുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല.

നേരത്തേ അജിത് ദോവല്‍ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ദോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്.

ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കഴിഞ്ഞ സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അരുണ്‍ ജെയ്റ്റിയും സുഷമ സ്വരാജും മന്ത്രിസഭയിലില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും സ്വയം പിന്മാറുകയായിരുന്നു.