വ്യാപക അക്രമം ; ജമ്മു കശ്മീരില്‍ ഭീകരര്‍ യുവതിയെ വെടിവെച്ചുകൊന്നു

പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം കശ്മീകരിലെ വിവധ ഇടങ്ങളില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നു. പലയിടങ്ങളിലും പൊലീസിനു നേരെ കല്ലേറ് ഉണ്ടായി. തീവ്രവാദി നേതാക്കളായ സക്കീര്‍ മൂസ, മസൂദ് അസ്ഹര്‍ എന്നിവരുടെ ചിത്രങ്ങളുമായി വിഘടനവാദികള്‍ സംഘടിചാണ് ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. ശ്രീനഗര്‍, പുല്‍വാമ, സോപോര്‍, ബാരമുല്ല, എന്നീ പ്രദേശങ്ങളിലാണ് കല്ലേറുണ്ടായത്. അതിനിടെ പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ യുവതി വെടിയേറ്റ് മരിച്ചു

പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷമാണ് പൊലീസിനു നേരെ ശ്രീനഗറില്‍ കല്ലേറുണ്ടായത്. കല്ലേറിനിടെ സക്കീര്‍ മൂസ, മസൂദ് അസ്ഹറിന്റേയും ചിത്രങ്ങളുമായി വിഘടനവാദികള്‍ സംഘടിക്കുകയായിരുന്നു. രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് പൊലീസിനെതിരെ കല്ലേറു നടന്നത്. ശ്രീനഗറിലേതിനു സമാനമായി പുല്‍വാമ, ബാരമുല്ല, സോപോര്‍ മേഘലയിലും ആക്രമണം നടന്നു.

ഇതിനിടെ പുല്‍വാമയില്‍ പ്രദേശവാസികള്‍ക്കെതിരെ ഭീകരരുടെ ആക്രമണം നടന്നു. സംഭവത്തില്‍ യുവതി വെടിയേറ്റ് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുല്‍വാമയിലെ കാക്കപോറ പ്രദേശത്താണ് ഭീകരര്‍ യുവതിയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു