ബി ജെ പി തന്ത്രങ്ങള്‍ ഫലിച്ചു ; കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പൊത്തി

അവസാനം ബി ജെ പി  തന്ത്രങ്ങള്‍ ഫലിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ നിലംപൊത്തി. ശബ്ദവോട്ടിലാണ് സര്‍ക്കാര്‍ വീണത്. 204 അംഗങ്ങളാണ് സഭയില്‍ എത്തിയത്. 105 വോട്ടുകള്‍ക്കെതിരെ 99 വോട്ടുകളാണ് കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്.

2018 മെയ് മാസത്തിലാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യംസര്‍ക്കാര്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കര്‍ ബിഎസ് യെദ്യൂരിയപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു.

യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം രൂപീകരിക്കുകയും വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ സുപ്രീംകോടതി വരെ നീങ്ങിയ നാടകങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പ രാജിവെച്ച് കുമാരസ്വാമി അധികാരത്തിലേറുകയായിരുന്നു.

കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമെന്ന് യെദിയൂരപ്പ. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ പിന്തുണച്ചത് 99 പേര്‍ മാത്രമാണ്. 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തതോടെ പതിനാല് മാസം മാത്രം നീണ്ടുനിന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപൊത്തുകയായിരുന്നു.കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അറിയിച്ചു.