ഇന്ത്യയുടെ വികസനം ; ചിരിക്കണോ കരയണോ എന്ന് തനിക്കറിയില്ലെന്ന് മോദി

കശ്മീരില്‍ താത്ക്കാലിക അനുച്ഛേദം റദ്ദാക്കാന്‍ 70 വര്‍ഷം വേണ്ടി വന്നു എന്ന് മോദി . ചിരിക്കണോ കരയണോ എന്ന് തനിക്കറിയില്ല . ഞാന്‍ മറ്റ് രാഷ്ട്രീയക്കാരെപ്പോലെയല്ല, പറഞ്ഞ വാക്ക് പാലിക്കും. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെല്ലുവിളികളെ നേരിടുന്നത് സംസാരത്തിലൂടെയല്ല, മറിച്ച്, ദൃഢമായ പ്രവര്‍ത്തനത്തിലൂടെയാണ് .

ഇന്ത്യയും ഫ്രാന്‍സും അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. വര്‍ഷങ്ങളായി ഉഭയകക്ഷിപരമായും ബഹുമുഖമായും ഇരു രാജ്യങ്ങളും വിവിധ മേഘലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ ഇന്‍ഫ്രയെക്കുറിച്ച് സംസാരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് IN + FRA ആണ്, അതായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഖ്യം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പാരിസ് ജനത ഗണപതിപപ്പ മോറിയ എന്ന് ഏറ്റുവിളിക്കും, മോദി പറഞ്ഞു.

തന്റെ പ്രസംഗ വേളയില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ എണ്ണിപ്പറയാനും അദ്ദേഹം മറന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി ഇന്ത്യയിലാണ് എന്നും 2025 ഓടെ ഇന്ത്യ ടിബി മുക്തമാകുംമെന്നും അദേഹം പറഞ്ഞു.

അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങള്‍ കൈവരിക്കും. സ്റ്റാര്‍ട് അപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്.

ഫുട്ബോള്‍ പ്രേമികളുള്ള ഒരു രാജ്യത്താണ് ഞാനുള്ളത്. ഓരോ ഗോളിന്റെയും പ്രാധാന്യം എത്രയാണെന്ന് നിങ്ങള്‍ക്കറിയാം. അതാണ് ആത്യന്തിക നേട്ടം. പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ലക്ഷ്യങ്ങളാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നേടിയെടുത്തത്, അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇപ്പോള്‍ എല്ലാ മേഘലകളിലും വന്‍ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. തന്റെ സര്‍ക്കാരിന് ലഭിച്ച ജനവിധി ഒരു സര്‍ക്കാരിനെ നയിക്കാന്‍ മാത്രമല്ല പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ കൂടിയുള്ള അവസരമാണ് എന്നദ്ദേഹം പറഞ്ഞു.

തന്റെ സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചു. ആ സ്ത്രീകളുടെ അനുഗ്രഹം ഇന്ത്യയ്ക്ക് ഏറെക്കാലം ഗുണം ചെയ്യും. മുത്തലാഖ് ഉള്‍പ്പടെ നിരവധി പ്രധാന തീരുമാനങ്ങളാണ് സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ നടപ്പിലാക്കാന്‍ സാധിച്ചത്. കുട്ടികളുടെ വികസനത്തിനായി ചരിത്രപരമായ നടപടികളാണ് കൈക്കൊണ്ടത്.

60 വര്‍ഷത്തിനിടയിലെ ഏറ്റവും ഫലപ്രദമായ മൂന്നാമത്തെ പാര്‍ലമെന്റ് സമ്മേളനം നടന്നു. ചന്ദ്രനില്‍ കാലുകുത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നേട്ടങ്ങള്‍ എണ്ണുകയായിരുന്നു പ്രധാനമന്ത്രി.

അതുകൂടാതെ, പ്രതിപക്ഷത്തെ കണക്കറ്റ് വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല, ഇന്ത്യയില്‍ വംശപരമ്പര രാഷ്ട്രീയം അവസാനിച്ചിരിക്കുന്നു. പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ അര്‍ഹിക്കുന്ന സ്ഥലത്തെത്തുമെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യ പോരാട്ടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.