ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ കൊറോണ സ്ഥിതീകരിച്ചു

രാജ്യത്ത് ആദ്യമായി ഒരു സൈനികനു കൊറോണ സ്ഥിരീകരിച്ചു. ലഡാക്കിലാണ് സൈനികന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇയാള്‍ക്കൊപ്പം ജോലി ചെയ്ത ലഡാക്ക് സ്‌കൗട്ട് റെജിമെന്റലിലെ എല്ലാ ജവാന്‍മാരെയും നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനമായി. നിലവില്‍ രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി .മഹാരാഷ്ട്രയില്‍ മാത്രം 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ പതിനേഴും മുംബൈയില്‍ ഏഴും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു യു എ ഇ , ഖത്തര്‍ , ഒമാന്‍ , കുവൈത്ത്, അഫ്ഗാനിസ്ഥാന്‍ , ഫിലീപ്പീന്‍സ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്ന് മാര്‍ച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രോഗവ്യാപനം തടയാന്‍ ബിജെപി പ്രവര്‍ത്തകരോട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആഹ്വാനം ചെയ്തു.

പരിശോധന ഫലം നെഗറ്റീവായിട്ടും സൗദി അറേബിയ സന്ദര്‍ശിച്ച സാഹചര്യത്തില്‍ ബി.ജെ.പി എം.പി സുരേഷ് പ്രഭു 14 ദിവസം നിരീക്ഷണത്തില്‍ കഴിയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കാന്‍ സംസ്ഥാനങ്ങളിലേക്ക് 30 അഡീഷണല്‍ സെക്രട്ടറിമാരെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍ റെയില്‍വേ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്ത് രോഗം ബാധിച്ച 14 പേര്‍ ഇതുവരെ ആശുപത്രി വിട്ടു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ നിലവില്‍ വരും