മുന്നറിയിപ്പ് ഇല്ലാതെ ട്രെയിനുകള്‍ റദ്ദാക്കി ; ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ തകര്‍ത്തു

ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ തകര്‍ത്തു. ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി അറിയിച്ചു. അതേസമയം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ബസുകള്‍ക്ക് യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

ബീഹാറിലേക്കും യുപിയിലേക്കുമായി ഇന്ന് നിശ്ചയിച്ചിരുന്ന രണ്ട് ശ്രാമിക് ട്രെയിനുകള്‍ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയതാണ് ഗുജറാത്തില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറി. നിരവധി വാഹനങ്ങള്‍ അടിച്ചുതക4ക്കപ്പെട്ടു. കുറ്റക്കാ4ക്കെതിരെ നടപടി എടുക്കുമെന്ന് രാജ്‌കോട്ട് റൂറല്‍ എസ്.പി ബല്‍റാം മീണ അറിയിച്ചു. അതിനിടെ അതിഥി തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് തയ്യാറാക്കിയ ബസുകള്‍ക്ക് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

തൊഴിലാളികളെ വീട്ടിലെത്തിക്കാനായി രാജസ്ഥാനില്‍ നിന്നും മറ്റും തയ്യാറാക്കിയ ആയിരത്തോളം ബസുകളാണ് അതിര്‍ത്തിയില്‍ അനുമതി കാത്തുകിടക്കുന്നത്. സര്‍ക്കാറുകള്‍ കൊണ്ടുവരുന്നവരെ മാത്രമേ കടത്തിവിടൂവെന്ന നിലപാടിലാണ് യുപി സര്‍ക്കാര്‍. അതേസമയം ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. തൊഴിലാളികളെ കടത്തിവിടണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭ്യര്‍ഥിച്ചു.

ഉത്ത4പ്രദേശ് മധ്യപ്രദേശ് അതി4ത്തിയായ ചാക്ഗട്ടില്‍ അതിഥി തൊഴിലാളികള്‍ ബാരിക്കേഡ് തക4ത്ത് യാത്ര തുടര്‍ന്നു. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് വീടുകളിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് അതി4ത്തിയില്‍ എത്തിയിരുന്നത്. കുടിയേറ്റ തൊഴിലാളികളുടെ കാല്‍നടയായുള്ള പലായനം തുടരുകയാണ്. ഇതിനകം 20 ലക്ഷം അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് പോകാനായി മഹാരാഷ്ട്രയില്‍ രജിസ്റ്റ4 ചെയ്തിരിക്കുന്നത്.

ബീഹാ4, പശ്ചിമ ബംഗാള്‍ സ്വദേശികളാണ് ഇവരില്‍ കൂടുതലും. ആവിശ്യമനുസരിച്ച് അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ സൗകര്യം ഒരുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ദിവസേന ആയിരം ബസുകള്‍ തയ്യാറാക്കി വരികയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും അറിയിച്ചു.