കൊറോണ ; ഇന്ത്യയില്‍   സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍

കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ തള്ളി ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സംഘടന. ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് സംഘടന വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്‌റ് എന്നീ സംഘടനകള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം പറഞ്ഞത്.

ആരോഗ്യ രംഗത്ത് ദീര്‍ഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി. പകര്‍ച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും അവര്‍ വിമര്‍ശനം ഉന്നയിച്ചു.

ലോക്ഡൗണിന് മുന്‍പ് അതിഥി തൊഴിലാളികള്‍ അടക്കമുള്ളവരെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമായിരുന്നു. ഇത് രണ്ട് പ്രശ്ങ്ങള്‍ ഉണ്ടാക്കി. ആളുകള്‍ കുടുങ്ങി കിടക്കുകയും കാല്‍നടയായും മറ്റും പോയവര്‍ അപകടത്തില്‍ പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കി. രോഗം വ്യാപിച്ച സ്ഥലങ്ങളില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവര്‍ രോഗവാഹകരായി.

ഇന്ത്യയില്‍ സമൂഹ വ്യാപനം ഇല്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പ്രതിദിനം വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ ഐസിഎംആര്‍ ആസ്ഥാനം അടക്കേണ്ട സാഹചര്യമുണ്ടായി. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആര്‍ അടച്ചിടുക. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആര്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു.

മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന്? വിവിധ സംസ്ഥാനങ്ങളിലേക്ക്? ആളുകളെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്? രണ്ടാം ഘട്ട ലോക്ക് ഡൗണിന്? ?ശേഷമാണ്?. അപ്പോഴേക്കും? കൂടുതല്‍ പേരിലേക്ക്? രോഗം പടരാന്‍ തുടങ്ങിയിരുന്നു. ഇതോടെ രോഗബാധിതര്‍ വിവിധ സ്ഥലങ്ങളിലേക്ക്? സഞ്ചരിക്കുന്ന സാഹചര്യമുണ്ടാക്കി. ഇത് രോ?ഗവ്യാപനത്തിന് കാരണമായെന്നും വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.