ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ ജീവന്‍ പൊലിഞ്ഞത് 20 ഇന്ത്യന്‍ സൈനികര്‍ക്ക് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൂടുതല്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. വിജയവാഡ സ്വദേശി കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎന്‍ കുമാര്‍ ഓഝ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത് എന്നാണ് ഇതുവരെ ഔദ്യോഗികമായി കരസേന നല്‍കുന്ന വിവരം. അതിനു പിന്നാലെ അഞ്ചു ചൈനീസ് സൈനികരും മരിച്ചു എന്ന റിപ്പോര്‍ട്ട് വന്നിരുന്നു എങ്കിലും ചൈന അത് നിഷേധിക്കുകയായിരുന്നു.