ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണല്‍ പ്രധാനമന്ത്രിരാജ്യത്തിന് സമര്‍പ്പിച്ചു

ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊറോണ പ്രതിസന്ധി സമയത്തും റോഹ്ത്താംഗില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തിയത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി യോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. 2000 ജൂണ്‍ മൂന്നിന് വാജ്‌പേയിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന ഈ അടല്‍ ടണല്‍ പദ്ധതി സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 3,086 കോടിയുടെ പദ്ധതിയാണ് ഇത്. ടണലിന്റെ നീളം 9.02 കിലോമീറ്ററാണ്. ടണലിനുള്ളിലെ വേഗപരിധി 80 കിലോമീറ്ററാണ്. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് ടണലിലൂടെ കടന്നു പോകാന്‍ കഴിയും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്. ഇതിന്റെ ചുമതല ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനായിരുന്നു. പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ഏറെയും മലയാളിത്തിളക്കമാണ്.

കണ്ണൂര്‍ സ്വദേശി കെ. പി. പുരുഷോത്തമനാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. ജമ്മു കശ്മീരിലെ തന്ത്രപ്രധാനമായ മേഖലകളിലേക്ക് സൈനികരുടെ നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഈ മാര്‍ഗം സഹായിക്കും.