തുര്‍ക്കിയില്‍ ഭൂചലനം ; നാല് മരണം ; സുനാമി മുന്നറിപ്പ്

പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. ഇസ്മിര്‍ പ്രവിശ്യയിലുണ്ടായ ഭൂചനത്തില്‍ ഇതുവരെ 4 പേര്‍ മരിയ്ക്കുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇസ്മിറില്‍ ഇരുപതോളം കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ബഹുനില കെട്ടിടങ്ങളാണ് തകര്‍ന്നതില്‍ അധികവും. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സമീപ നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഈജിയില്‍ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശ നഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.