വേദിയില്‍ കയറുവാന്‍ ശ്രമിച്ച എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിമാറ്റി പിണറായിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍

കൊല്ലം കുന്നത്തൂരില്‍ എല്‍.ഡി.എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചു തള്ളിമാറ്റി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. കൊല്ലം കുന്നത്തൂരില്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിനിടെ ആയിരുന്നു സംഭവം. കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇവിടെ എത്തിയത്.

തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എം.എല്‍.എയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്നും എം.എല്‍.എയുടെ ഓഫിസ് പ്രതികരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി എം എല്‍ എ ആയി തുടരുന്ന കോവൂര്‍ കുഞ്ഞുമോനെ മനസിലാക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.മുഖ്യമന്ത്രിക്ക് ഒപ്പം കോവൂര്‍ കുഞ്ഞുമോനും വേദിയിലേക്ക് കയറാന്‍ വരുന്നതിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ എം എല്‍ എയുടെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് തള്ളുകയായിരുന്നു. എന്നാല്‍ എം.എല്‍.എയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടര്‍മാരോട് മാപ്പു പറയണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ പ്രതികരിച്ചു.