ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ ; നാട്ടുകാരെ ചുറ്റിച്ചു തിരുവനന്തപുരം പോലീസ്

തൃശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ മത്സ്യ, മാംസ വിപണന കേന്ദ്രങ്ങള്‍ക്ക് ഇളവ് നല്‍കി. ബുധന്‍ ശനി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെ ഈ കടകള്‍ തുറക്കാം. നേരത്തെ ശനി മാത്രമേ തുറക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ദന്താശുപത്രികള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.കന്നുകാലിതീറ്റ വിപണന കേന്ദ്രങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കി.

അതേസമയം ട്രിപ്പിള്‍ ലോക് ഡൗണിന്റെ പേരില്‍ ജില്ലയിലെ റോഡുകള്‍ മുഴുവന്‍ അടച്ചത് കാരണം തിരുവനന്തപുരത്തു അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ പോലും കഷ്ടത്തിലായി. ഈ പാസ് എടുത്തവര്‍ക്ക് പോലും പല ഇടതും യാത്ര നിഷേധിച്ച അവസ്ഥയായിരുന്നു തിരുവനന്തപുരത്തു. വ്യക്തമായ പ്ലാനിങ് ഇല്ലാതെ റോഡുകള്‍ എല്ലാം അടച്ചത് പ്രധാന പ്രവേശന ഇടങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുവാന്‍ കാരണമായി. നൂറ് മീറ്റര്‍ അപ്പുറം പോകുവാന്‍ പോലും അഞ്ചു കിലോമീറ്ററില്‍ ഏറെയാണ് ഇപ്പോള്‍ തിരുവനന്തപുരത്തു യാത്ര ചെയ്യേണ്ടത്. അതുപോലെ ആംബുലസിന് സഹിതം യാത്ര നിഷേധിച്ച സംഭവവും ഇവിടെ ഉണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ സഹിതം രൂക്ഷമായ എതിര്‍പ്പാണ് ജനങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്.