പതിനാറുകാരി ഇന്‍സ്റ്റാഗ്രാം വഴി പ്രണയത്തിലായത് നാല് യുവാക്കളുമായി ; അവസാനം പോക്‌സോ കേസില്‍ കാമുകന്മാര്‍ എല്ലാം അഴിക്കുള്ളില്‍

കോട്ടയം രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കളുമായിട്ടാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു വന്നിരുന്നത്. പെണ്‍കുട്ടിയെ കാണുവാന്‍ ഒരു യുവാവ് രാത്രി വീട്ടില്‍ എത്തിയപ്പോള്‍ ആണ് സ്വന്തം വീട്ടില്‍ രാത്രിയില്‍ യുവാക്കള്‍ വന്നു പോകുന്ന വിവരം മാതാപിതാക്കള്‍ പോലും അറിയുന്നത്.

സംഭവത്തിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ :

യുവാക്കളില്‍ ഒരാള്‍ ലൈംഗിക ബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ ലോകം അറിയുന്നത്. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ പഠിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെയാണ് രക്ഷിതാക്കള്‍ എത്തി പരിശോധന നടത്തിയത്. ഈ സമയം യുവാവ് കട്ടിലിന് അടിയില്‍ ഒളിച്ചിരുന്നു. വീട്ടുകാര്‍ വളഞ്ഞതോടെ ഇയാള്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.

ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതപ്പോള്‍ ആണ് ഈ യുവാവ് സ്ഥിരമായി വീട്ടില്‍ വന്നിരുന്നതായി പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തതപ്പോള്‍ ആണ് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. വേറെയും ചിലര്‍ വീട്ടില്‍ വന്നിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയില്‍ രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരില്‍ അര്‍ജ്ജുന്‍ ബാബു (25), പുനലൂര്‍ പത്താനാപുരം പിറവന്തൂര്‍ പള്ളിമേലേതില്‍ മഹേഷ് (29), പത്തനാപുരം പിറവന്തൂര്‍ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയും രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ പ്രതികളായ യുവാക്കള്‍ക്കാര്‍ക്കും പെണ്‍കുട്ടി തങ്ങളെ എല്ലാം ഒരേ സമയം പ്രണയിക്കുന്ന വിവരം പരസ്പരം അറിയില്ലായിരുന്നു. പൊലീസ് കേസ് അന്വേഷിച്ച അതോടെയാണ് നാട്ടില്‍ പരിചയമുണ്ടായിരുന്ന രണ്ട് പ്രതികള്‍ ഈ വിവരം അറിഞ്ഞത്. എന്നാല്‍ ആകെ നാല് പേരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് പെണ്‍കുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. രണ്ടുപേര്‍ വീഡിയോ കോള്‍ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെണ്‍കുട്ടിയുമായി ഇത്തരം വിഷയങ്ങള്‍ സംസാരിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാന്‍ഡ് ചെയ്തു.

എന്തായാലും പെണ്‍കുട്ടി പ്രായപൂര്‍ത്തി ആകാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ എല്ലാം പോക്‌സോ കേസില്‍ അകത്തു ആകും എന്നാണ് പോലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ ഭാഗത്താണ് തെറ്റ് എന്ന് നാട്ടുകാര്‍ പറയുമ്പോഴും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. ഓണ്‍ലൈന്‍ ക്ളാസിനു വേണ്ടി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി യുവാക്കളുമായി ബന്ധം സ്ഥാപിച്ചത്.