പതിമൂന്നുകാരനെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയായ യുവതിയെ കോടതി വെറുതെ വിട്ടു ; എതിര്‍പ്പുമായി കുട്ടിയുടെ ‘അമ്മ

13 വയസുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിച്ച 31 -കാരിയെ ജയില്‍വാസത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ കുട്ടിയുടെ ‘അമ്മ. യു.എസിലെ കൊളറാഡോയിലെ ആന്‍ഡ്രിയ സെറാനോയാണ് പീഡനക്കേസില്‍ ഇപ്പോള്‍ തടവില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍, വിധി തങ്ങളെ വളരെ അധികം നിരാശയിലാക്കി എന്നാണ് 13 -കാരന്റെ കുടുംബം പറയുന്നത്. 13 -കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതായിരുന്നു യുവതിക്ക് മേലുള്ള കുറ്റം. യുവതി നേരത്തെ തന്നെ താന്‍ ചെയ്ത കുറ്റം സമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയില്‍ശിക്ഷയില്‍ നിന്നും ഒഴിവാക്കിയെങ്കിലും ഇവരെ ലൈം?ഗിക കുറ്റവാളിയായി തന്നെയാവും കണക്കാക്കുക.

കഴിഞ്ഞ വര്‍ഷമാണ് 13 -കാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 70,000 ഡോളര്‍ ബോണ്ടില്‍ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ശേഷം ഈ പതിമൂന്നുകാരന്റെ കുഞ്ഞിനെ ഇവര്‍ പ്രസവിക്കുകയും ചെയ്തിരുന്നു. ആന്‍ഡ്രിയയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുള്ള ‘പ്ലീ ഡീല്‍’ അനുസരിച്ചാണ് അവളുടെ ജയില്‍ശിക്ഷ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം ജയില്‍വാസത്തില്‍ നിന്നും ആന്‍ഡ്രിയയെ ഒഴിവാക്കിയ നടപടിയെ 13 -കാരന്റെ അമ്മ ശക്തമായി വിമര്‍ശിച്ചു. ആന്‍ഡ്രിയയുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നു പ്രതിയെങ്കില്‍ ഇത് ചെയ്യുമായിരുന്നോ എന്നാണ് അവര്‍ ചോദിച്ചത്. 14 വയസാണ് ഇപ്പോള്‍ കുട്ടിക്ക് പ്രായം. ‘തന്റെ മകന്‍ പതിനാലാമത്തെ വയസില്‍ ഒരു അച്ഛനായിരിക്കുകയാണ്. അവന് നേരെ നടന്നത് ലൈംഗികാതിക്രമം ആണ്. ജീവിതകാലം മുഴുവനും അവന്‍ ഇര തന്നെ അല്ലേ? പ്രതിയുടെ സ്ഥാനത്ത് ഒരു പുരുഷനും തന്റെ മകന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയും ആയിരുന്നു എങ്കില്‍ ഇതാകുമായിരുന്നോ ശിക്ഷ. അങ്ങനെ ആണെങ്കില്‍ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വന്നേനെ’ എന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു.

യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുണ്ടാക്കിയ ‘പ്ലീ ഡീല്‍’ അനുസരിച്ചാണ് തടവ് ശിക്ഷ ഒഴിവാക്കിനല്‍കിയത്. അതേസമയം, കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ലൈംഗിക കുറ്റവാളിയായി തന്നെയാണ് കോടതി കണക്കാക്കുക. പ്രതിയായ യുവതി ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചതായാണ് സൂചന. കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് കഴിഞ്ഞവര്‍ഷമാണ് ആന്‍ഡ്രിയയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 70,000 ഡോളറിന്റെ ബോണ്ടില്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു. 13 വയസുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയതടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ പോലീസ് ചുമത്തിയിരുന്നത്. കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിരുന്നു. ഇതിനിടെ പതിമൂന്നുകാരനില്‍നിന്ന് ഗര്‍ഭിണിയായ യുവതി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു.