ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ; ആരും അറിയാതെ മറവ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മൃതദേഹം പൊട്ടിത്തെറിച്ചു

ബിഹാറില്‍ ആണ് സംഭവം നടന്നത്. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലിയിപ്പിച്ച് കളയാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 30 വയസുള്ള രാകേഷിനെയാണ് ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്.കൊലപാതകവിവരം പുറത്തു അറിയാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് അലിയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മൃതദേഹം വന്‍ ശബ്ദത്തോടെ ചിന്നിച്ചിതറുക്കുകയായിരുന്നു.

ശബ്ദം കേട്ട അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എല്ലാവരെയും ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ രാധയുടെ സഹോദരിയും ഭര്‍ത്താവും പങ്കാളികളായിട്ടുണ്ട്. എല്ലാ പ്രതികളെയും സിക്കന്ദര്‍പുര്‍ നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യനിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍ അനധികൃതമായി മദ്യക്കച്ചവടം നടത്തിവന്നിരുന്ന രാകേഷ് പൊലീസ് നാളുകളായി തിരഞ്ഞിരുന്ന വ്യക്തി കൂടിയായിരുന്നു.